സ്വാഗതം....



സായം സന്ധ്യയിലെ പ്രണയം





                         

എല്ലാവര്‍ഷത്തേയും പോലെ ചാറ്റല്‍ മഴയുമായാണ്  നാട് ഇത്തവണയുമെന്നെ സ്വീകരിച്ചത് ക്ളിയറന്‍സ്  കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോഴേക്കും മഴ കനത്തിരുന്നു..ഉറ്റവരെ ആദ്യം കാണാന്‍ കണ്ണുംനട്ട് നില്‍ക്കുന്ന പുഞ്ചിരിക്കുന്ന കുറെ മുഖങ്ങളും കടന്ന് ഞാന്‍ കാറിന്റെ പുറകുസീറ്റിലേക്ക് ചാഞ്ഞു .....നഗരബഹളങ്ങള്‍  കടന്ന് പച്ചപ്പട്ടണിഞ്ഞ വയലോരത്തുകൂടിയുള്ള റോട്ടിലൂടെയുള്ള യാത്ര... എന്ടെ നാടിന്റെ മാത്രം സൌഭാഗ്യമാണെന്ന് ഏവരോടും പറയാറുള്ള അതേ റോഡ് .. റോഡരികുചേര്‍ന്ന്  മഴയില്‍ നനഞ്ഞു വരുന്ന  രൂപത്തെ വളരെ അടുത്ത്  എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത് ...ബലഹീനമായ  കരങ്ങള്‍ ഗ്രഹിച്ചപ്പോള്‍ തണുത്ത്  വിറക്കുന്നുണ്ടായിരുന്നു ..പ്രായാധിക്യം കൊണ്ട്  വരണ്ടുപോയ ആ കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര്‍  ധാരയായ്  പെയ്തിറങ്ങുന്നു ...നെഞ്ചോട്  ചേര്‍ത്ത്  പിടിച്ചു കൈകൊണ്ട് ആ പുറങ്ങള്‍ തഴുകിയപ്പോള്‍ കരച്ചില്‍  തേങ്ങലായ്  പുറത്തേക്ക്  വന്നു എന്നെ തനിച്ചാക്കി അവള്‍ പോയി  മോനേ തീരെ ക്ഷീണിച്ച ..... പുറത്തേക്ക്  വരാത്ത ആ ശബ്ദം ....
    സ്നേഹിക്കപ്പെടാന്‍ വിധിയില്ലാത്ത എന്നാല്‍ ആത്മാര്‍ത്ഥ സ്നേഹത്തിന്റെ പ്രതിരൂപമായ ആ മനുഷ്യനെ ഞാന്‍ കുരുന്നിലേ കാണുന്നതാണ്  ..ഒരു വലിയ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റിയത്  കൊണ്ടോ വിശ്രമമില്ലാത്ത ജോലിഭാരംകൊണ്ടോ  കാണുന്നത് മുതല്‍ മുന്നോട്ട്  വളഞ്ഞു പുറകില്‍ കൈ കെട്ടി നടക്കുന്ന മനുഷ്യന്‍ ..ഒരു തനി നാട്ടിന്‍പുറത്തുകാരന്‍...ആ നാടിന്റെ ഒരു കാലഘട്ടത്തിലെ  സല്‍ക്കാര വേളകളീലെ  രുചി  ആ മനുഷ്യന്‍റെ കൈപ്പുണ്യമായിരുന്നു ..ഇത്  പോലൊരു ഭര്‍ത്താവും ഒരു ഭാര്യയേയും സ്നേഹിച്ചിട്ടുണ്ടാകില്ല  എന്ന അമ്മയുടെ വാക്കുകള്‍ പലയാവര്‍ത്തി  ഞാന്‍  മനസ്സില്‍  മുന്നേ പറഞ്ഞിരുന്നതാണ് ..
പറഞ്ഞു  കേട്ട,പാടി പുകഴ്ത്തിയ  പ്രണയ  കഥകളിലെ  നായകന്‍മാരേക്കാള്‍  എത്രയോ ഉന്നതങ്ങളില്‍  നില്‍ക്കുന്ന മനുഷ്യന്‍ ..കൌമാരവും ,യൌവനവും  കടന്ന്  ജീവിതത്തിന്‍റെ  സായാഹ്നത്തില്‍  തളര്‍ന്ന്  കിടക്കുന്ന  പ്രിയതമക്ക്  കണ്ണിമവെട്ടാതെ കൂട്ടിരുന്ന മനുഷ്യന്‍   ....അവരുടെ ആവിശ്യങ്ങളെ  ഒരു നോട്ടത്തിലൂടെ വരണ്ടുണങ്ങിയ അധരചലനങ്ങളിലൂടെ   തൊട്ടറിഞ്ഞിരുന്ന  സ്നേഹ നിധിയായ ഭര്‍ത്താവ്  .പ്രതീക്ഷകള്‍ അര്‍പ്പിച്ചിരുന്ന മക്കള്‍ ഓരോരുത്തരായി  അത് തകര്‍ത്തെറിഞ്ഞപ്പോളും,തനിക്ക്  മുന്നേ മകന്‍ മറ്റൊരു ലോകത്തേക്ക്  പറന്നകന്നപ്പോളും ആ മനമിടറിയിരുന്നില്ല ...ദുരന്തങ്ങളോരാന്നായ്  പെയ്തിറങ്ങിയ ആ ജീവിതത്തില്‍  അവസാനത്തേതായിരുന്നു അവരുടെ  വീഴ്ച ..അതിന്  ശേഷം അയാളെ ആരും  പുറത്തേക്ക്  കണ്ടിട്ടില്ല  സന്ധ്യ മയങ്ങുമ്പോള്‍ പാതയോരം ചേര്‍ന്ന്  വീടണയുന്ന   പതിവ് അദ്ദേഹം എന്നേക്കുമായി  ഉപേക്ഷിച്ചു ...മരുന്നിന്‍റേയും കുഴംപിന്‍റേയും ഗന്ധം തങ്ങി നില്‍ക്കുന്ന മുറിയില്‍  അവരുടെ കട്ടിലിനരികില്‍  പ്രിയതമയുടെ തലമുടിയില്‍ തലോടികൊണ്ട്  ചിലപ്പോളൊക്കെ തളര്‍ന്ന ആ കൈകളില്‍  ചൂടു  പകര്‍ന്നു കൊണ്ട്  അദ്ദേഹമുണ്ടാകും  ..അവര്‍ ഉണരും മുന്നേ വീട്ടു ജോലികള്‍ കഴിഞ്ഞു കട്ടിലിനിരികിലെ  അഴിഞ്ഞു തുടങ്ങിയ ആ നെയ്ത്ത്  കസേരയില്‍  5 വര്‍ഷങ്ങള്‍  ഒരു ദിനം  പോലും തെറ്റിക്കാതെ...
 മുറ്റത്തെ ചെറിയ പന്തലിനുമപ്പുറത്ത് ആ ഒരു പിടി ചാരത്തിലേക്ക് നോക്കിയിരിക്കുമ്പോള്‍ പക്ഷേ ആ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നില്ല...അസ്ഥികള്‍ പെറുക്കിയ മണ്‍കൂടവും വെണ്ണീറും കടലമ്മക്ക് നല്കാന്‍ പോകുന്ന സഘത്തോട് ചേരുന്നില്ലേ യെന്നാരാഞ്ഞപ്പോള്‍ രണ്ട് തുള്ളി കണ്ണീരായിരുന്നു മറുപടി .... മുറ്റത്ത് അടിയന്തരം കൂടാനെത്തിയവരുടെ സദ്യയോരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.....ആള്‍ക്കൂട്ടത്തിലെങ്ങും അയാളെ കണ്ടില്ല .. ബന്ധുക്കള്‍ മദ്യം നുരയുന്ന ഗ്ലാസുകളൂമായി ആളൊഴിഞ്ഞ പന്തലില്‍ പുലവീടല്‍ ആഘോഷിക്കുമ്പോള്‍ ഞാന്‍ കണ്ടു ആ മുറിയിലെ അതേ നെയ്ത്തഴിഞ്ഞു തുടങ്ങിയ കസേരയില്‍ ഇടക്ക് ആരുടേയോ കരംഗ്രഹിക്കാനെന്ന പോലെ കൈകള്‍ നീട്ടി , ആളൊഴിഞ്ഞ കിടക്കയിലെ തലയിണകളില്‍ തഴുകി,ജനല്‍പാളികള്‍ക്കിടയിലൂടെ അവരെ അടക്കിയ മണ്ണിനുമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന പുല്‍നാമ്പുകളെ നോക്കി എന്തോ പിറുപിറുത്തുകൊണ്ട്   ആ മനുഷ്യന്‍..... കാലുകള്‍ യാന്ത്രികമായി എന്നെ ആ മുറിയിലേക്ക് നയിച്ചു ....ആ ചുമലില്‍ കൈവെക്കുമ്പോഴേക്കും കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടികരഞ്ഞുകൊണ്ട് ആ മനുഷ്യന്‍ എന്‍റെ ചുമലിലേക്ക് ചാഞ്ഞിരുന്നു....ചുമരിനോട് ചേര്‍ന്ന് നിന്ന്‍ ആ ചുമലുകളില്‍ തഴുകി വൃഥാ ആശ്വാസവാക്കുകള്‍ പരയാനേ  എനിക്കും കഴിഞ്ഞുള്ളൂ ......അവധി കഴിഞ്ഞു മണലാരണ്യത്തിലേക്കുള്ള മടക്കയാത്രക്കിടെ ഞാന്‍ കണ്ടു പാതയോരം ചേര്‍ന്ന് മുന്നോട്ടല്‍പ്പം കുനിഞ്ഞു കൈകള്‍ പുറകിലോട്ട് കെട്ടി അയാള്‍...... കൈകള്‍ കവര്‍ന്നു യാത്ര പറയുമ്പോള്‍ പ്രിയതമക്ക് യാത്രമൊഴിയേകിയിട്ടും അടര്‍ന്നുവീടാതിരുന്ന രണ്ട് കണ്ണീര്‍ ത്തുള്ളികള്‍ ഞാനറിയാതെ ആ കൈകളിലേക്ക് അടര്‍ന്നു വീണു .....കണ്ണടച്ചു കാറിന്റെ സീറ്റിലേക്ക് ചായുമ്പോള്‍ ചെറുചിരിയോടെ കൈകൊണ്ട് യാത്രയേകുന്ന ആ മനുഷന്റെ മുഖമായിരുന്നു മനസ്സില്‍...


ലേബലുകള്‍:

മാലാഖ പോലൊരു പെണ്‍കുട്ടി





അന്നൊരു തിങ്കളാഴ്ചയായിരുന്നു ഒരു ചെറുകഥ എഴുതി ബ്ളോഗിലേക്ക് പോസ്റ്റു ചെയ്തു,അധികമാരും എത്തിനോക്കില്ലെന്നറിയയാമെങ്കിലും...ഒരു ചെടി നട്ടു പൂവണിയുന്ന സുഖം എനിക്കീ പ്രവൃത്തി നല്‍കാറുണ്ട്....ഈ കുത്തി കുറിക്കലുകള്‍ വയറിന്‍റെ  വിശപ്പ് മാറ്റില്ലെന്ന തിരിച്ചറിവ് തുറന്നു വെച്ചിരിക്കുന്ന ഭക്ഷണപാത്രത്തിലേക്ക് ശ്രദ്ധ തിരിക്കാനെന്നെ പ്രേരിപ്പിച്ചു...അപ്പോളേക്കും  അത്താഴം മുടക്കിയായി ഒരു ഫോണ്‍ ..ഈ മണലാരണ്യത്തില്‍ പൊന്നുകൊയ്യാമെന്ന മോഹവുമായി വന്നവന്‍ .. നിങ്ങള്‍ക്കവനെ എന്റെ അനുജനോ സുഹൃത്തോ ഒക്കെ ആയി കാണാം...എനിക്കിപ്പോളും  നിശ്ചയമില്ല ഇതില്‍ ഏതാണ്‍ അവന്‍ എനിക്കെന്ന്... തുടങ്ങിയതിങ്ങനെയാണ്
ഡാ നിനക്കൊരു കഥ എഴുതാമോ....
എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല കാരണം എന്‍റെ കുത്തി കുറിക്കലുകള്‍ നല്ലതെന്ന് പറയുന്നത് എന്നെ ഏറെ സ്നേഹിക്കുന്ന ചിലരാണ്  അത് മിക്കവാറും എന്നോടുള്ള സ്നേഹക്കൂടുതല്‍കൊണ്ട് പറയുന്നതാണെന്നും എനിക്കറിയാം..
സാമാന്യം ഭേദപെട്ട ഒരു പച്ച മലയാളമാണ് എന്‍റെ ചിരിക്കായി അവനില്‍ നിന്നും മറുപടി കേട്ടത് ....ഞാന്‍ ഒരു പ്രത്യേക മൂഡില്‍ ആണ് ഹരി കുറെ നാളായി എന്റെ മനസ്സിന്റെ നഷ്ട നൊമ്പരമാണ് അവള്‍  ഇനിയും കാണാത്ത ഇനിയോരിക്കലും കാണാന്‍ പറ്റാത്ത ലോകത്തേക്ക് പറന്നകന്ന കുഞ്ഞേട്ടാ എന്ന്‍ എന്നെ വിളിച്ചിരുന്ന എന്‍റെ കുഞ്ഞു പെങ്ങള്‍...പറഞ്ഞു തുടങ്ങുമ്പോഴേക്കും അവന്‍റെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു..ആ കണ്ണുകള്‍ ഈറനണിയുന്നത് എനിക്കു കാണാതെ കാണാമായിരുന്നു.
.ചെറിയ ഒരു നിശബ്ദതയ്ക്ക് ശേഷം അവന്‍ തുടര്‍ന്നു...നാട്ടില്‍ നിന്നും ജോലി തേടി ദുബായില്‍ എത്തിയ ദിവസങ്ങള്‍ ..ജോലിതേടിയുള്ള അലച്ചിലിനൊടുവില്‍ അന്ന് പ്രചാരത്തിലിരുന്ന ഓര്‍ക്കൂട്ടിലായിരുന്നു അധിക സമയവും ചിലവഴിച്ചിരുന്നത് അങ്ങിനെയാണ്‍ ഞാന്‍ അവളുടെ പ്രൊഫൈല്‍ കാണുന്നത്..പതിവു പോലെ പരസ്പരം പരിചയ പെടലുകള്‍..ചാറ്റിങ് ദിവസം ചെല്ലുംതോറും മിനിട്ടുകളില്‍ നിന്ന്‍ മണിക്കൂറുകളിലേക്ക് നീണ്ടു പോകുമായിരുന്നു..ഒരു അനിയത്തി കുട്ടിയുടെ സ്നേഹം തൊട്ടറിഞ്ഞ ദിവസങ്ങള്‍....വര്‍ണ്ണചിറകുമായി പറന്ന് നടക്കുന്ന ചിത്രശലഭത്തിന്റെ രൂപമായിരുന്നു എന്‍റെ കുഞ്ഞനിയത്തിക്ക് ഞാനറിയാതെ എന്‍റെ മനസ്സ് നല്‍കിയിരുന്നത്...നിറങ്ങളേയും,പൂമ്പാറ്റകളേയും..മുത്തശ്ശി കഥകളേയും ഒക്കെ വല്ലാതെ സ്നേഹിച്ചിരുന്ന ...ഒരു പനിനീര്‍ പൂവിന്റെ നൈര്‍മ്മല്ല്യമുള്ള കുട്ടി എനിക്കറിയില്ല എങ്ങിനെ അവളെ പറ്റി നിന്നോടു പറയണമെന്ന്..ജീവിത വഴിത്താരയില്‍ കുറെ മുഖങ്ങളെ അവള്‍ക്ക് ശേഷവും മൂന്നും പല വേഷങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട് പക്ഷേ.....എന്‍റെ കുഞ്ഞ് പൂമ്പാറ്റയെ പോലെ ഒരാളെ ഇനി കാണുമെന്ന്  എനിക്ക് തോന്നുന്നില്ല...ജോലി അന്വേഷിച്ചുള്ള അലച്ചില്‍ കഴിഞ്ഞു നിരാശനായി റൂമിലേക്കെത്തുമ്പോളെന്നും എന്നെതേടി ഫോണ്‍ എത്താറുണ്ട്.....ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയേക്കാള്‍ പക്വതയോടെ എന്നെ ആശ്വസിപ്പിക്കുകയും എന്നിലെ ആത്മവിശ്വാസത്തെ കെടാതെ കാത്ത് സൂക്ഷിക്കാന്‍ ശ്രമിക്കാറുമുണ്ട്..വിസാ കാലാവധി കഴിഞ്ഞു നാട്ടിലേക്ക് പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. പതിവ് സമയത്ത് അന്ന്‍ എന്നെ തേടി ആ കോള്‍ വന്നില്ല ചാറ്റ് വിന്‍റോയും അനാഥം.....രാവേറെ കാത്തിരുന്നു പക്ഷേ വിളിയോ...മെസേജോ ഉണ്ടായില്ല....എന്തോ ഒരു വല്ലായ്മ.....അറബിയിലും ഇങ്ഗ്ളീഷിലുമുള്ള സ്വീച്ഡ് ഓഫ് സന്ദേശമാണ് വിളിക്കുമ്പോള്‍ കിട്ടുന്ന മറുപടി...രാത്രിയുടെ ഏതോ യാമത്തില്‍ നിദ്രയെന്നെ പുല്‍കിയത് ഞാനുമറിഞ്ഞിരുന്നില്ല...ഫോണ്‍ ശബ്ദം കേട്ടാണു ഞാന്‍ എണീറ്റത് അതവളുടേതായിരുന്നു....സങ്കടമോ പരിഭാവമോ സന്തോഷമോ എനിക്കറിയില്ല എന്തു വികാരമാണ് എന്നിലാമാത്രയില്‍ ഉണ്ടായതെന്ന് ഹലോ... അപരിചിതമായ ഒരു ആണ്‍ ശബ്ദം ഞാന്‍ കുഞ്ഞുമോളുടെ എട്ടനാണ് അവളുടെ സ്കൂള്‍ വണ്ടി ഇന്നലെ ഒരു അപകടത്തില്‍ പെട്ട് ഒരു കാലിന് ഒടിവ് പറ്റിയിട്ടുണ്ട്..പിന്നെ ചെറിയ മുറിവുകളും...പപ്പയേം മമ്മിയേം കഴിഞ്ഞു നിങ്ങളോട് സംസാരിക്കണമെന്നാണ് അവള്‍ പറഞ്ഞത്..മറുവശത്ത് സംസാരശേഷിയെ നഷ്ടപെട്ടോരു അവസ്ഥയായിരുന്നു എന്‍റേത്......തീരെ ക്ഷീണിച്ച കുഞ്ഞേട്ടാ എന്ന വിളി ഞാന്‍ കേട്ടു ..വാവേ .... എന്താ പറ്റിയത് എന്‍റെ കുട്ടിക്ക് എന്ന് പറയുമ്പോളേക്കും എന്‍റെ വാക്കുകള്‍ മുറിഞ്ഞു പോയിരുന്നു..ഒരു ചിരിയാണ് എനിക്ക് അപ്പുറത്ത് നിന്നും മറുപടിയായി കിട്ടിയതു അയ്യേ ഇത്രേയുള്ളൂ എന്‍റേട്ടന്‍..എന്തിനാ കരയണേ എനിക്കൊന്നുമില്ല  ഏട്ടാ....ഏട്ടന്‍റെ കൂട്ടിക്കൊന്നുമില്ലാട്ടോ..ഏത് ഹോസ്പിറ്റലിലാ കിടക്കുന്നേ ഞാന്‍ ഇതാ ഇപ്പോള്‍ തന്നെ വരാം അപ്പോളേക്കും ഞാന്‍ കോണിപ്പടികള്‍ ഇറങ്ങി റോട്ടില്‍ എത്തിയിരുന്നു...വേണ്ട കുഞ്ഞേട്ടാ ഏട്ടന്‍ വരണ്ട എട്ടനെ കണ്ടാല്‍ എനിക്ക് സങ്കടാവില്ലേ..അതോണ്ടല്ലേ വരണ്ടാട്ടോ..കുഞ്ഞേട്ടന്‍ നല്ല കുട്ടിയായിട്ട് നാട്ടില്‍ പോയിട്ട് വാ അപ്പോളേക്കും എനിക്ക് സുഖാവും.എനിക്ക് മറുപടിയൊന്നുമുണ്ടായില്ല,റൂമിലേക്ക് തിരിച്ചു കയറുമ്പോള്‍ പടവുകള്‍ക്ക് ഏറെ നീളമുള്ളതായി തോന്നി എന്റെ ചിന്തകള്‍ പോലെ അവക്കുമന്ത്യമില്ലാത്തത് പോലെ ......യാന്ത്രികമായ ഒരു ദിനമായിരുന്നു അന്ന് സുഹൃത്തും ബന്ധുവുമായ ഏട്ടന്‍ വസ്ത്രങ്ങള്‍ അടുക്കിവെച്ച ബാഗും ടിക്കറ്റും പാസ്പോര്‍ട്ടും എന്നിലേക്ക് നീട്ടിയപ്പോള്‍ അറിയാതെ ഞാന്‍ വിതുമ്പി പോയോ .....ബര്‍ദുബായില്‍ നിന്നും ടാക്സിക്ക് പുറകിലിരുന്ന്  എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി നീങ്ങവേ എന്നെ കടന്ന് പോകുന്ന അംബരചുംബികളായ കോണ്‍ക്രീറ്റ് സമുച്ചയങ്ങളും കടന്ന്‍ എന്റെ ചിന്തകള്‍ കാട് കയറിയിരുന്നു....ഇനി ഈ മഹാനഗരത്തിലേക്ക് വരുമോ എന്നറിയില്ല...എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ എന്‍റെ കുഞ്ഞനിയതിയെ എനിക്ക് തന്ന മണല്‍ നഗരിയെ അടിയിലാക്കി ആകാശപറവ ഉയര്‍ന്ന് പൊങ്ങി... താഴെ തീപ്പെട്ടി കൂടുകള്‍ പോലെ അടുക്കിവെച്ചിരിക്കുന്ന കെട്ടിടങ്ങളിലൊന്നില്‍ അവള്‍ ഉണ്ടാകും....വേദന കൊണ്ട് പുളയുമ്പോളും സ്നേഹത്തോടെ എന്നെ യാത്രയാക്കിയ എന്‍റെ പൂമ്പാറ്റ...സഹയാത്രികന്‍ കാണാതെ അടര്‍ന്ന് വീഴാന്‍ വെമ്പിയ കണ്ണീര്‍ തുടച്ചു മുകളിലെ ഡ്രോയില്‍ നിന്നും ബാഗേടുത്ത് ചെക്കിന്‍ ലക്ഷ്യമാക്കി നടന്നു മൂന്ന് മാസങ്ങള്‍ക്ക് ശേഷം എന്‍റെ നാട്ടില്‍....ഒന്നും ചെയ്യാനില്ലാത്ത ദിവസങ്ങള്‍...വീണ്ടും പഴയ മൊബൈല്‍ കമ്പനിയിലെ ജോലി ...പതിവിലും നേരത്തെ അന്ന് കിടക്കയിലേക്ക് ചായാന്‍ തുടങ്ങവേ ചാറ്റ് വിന്‍റോയില്‍ കുഞ്ഞുമോളുടെ മേസ്സേജ് ഞാന്‍ പോവാണു ഏട്ടാ.....തിരിച്ചു മറുപടി ടൈപ്പ് ചെയ്യുന്നതിന് മുന്നേ ചാറ്റ് വിന്‍റോ നിര്‍ജ്ജീവമായിമാറിയിരുന്നു..വൈകാതെ എന്നെ തേടി ആ കോള്‍ എത്തി അപ്പുറത്ത് തേങ്ങലോടെ അവളുടെ  ഏട്ടന്‍ കുഞ്ഞുമോള്‍ ‍... പോയി ... ....ചാരിനിന്നിരുന്ന ചുമരില്‍ ഇഴുകി ഇരുന്നുപോയി ഞാന്‍..  കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി എനിക്ക് ......അമ്മയുമൊത്ത് അവസാനമായി അവളെ ഒരുനോക്കൂ  കാണാന്‍ എറണാകുളത്തേക്ക് ......പരിചയപ്പെട്ടത് മുതലുള്ള അവളുടെ കുസൃതിയും ചിരിയും തമാശയും ചെറിയ പിണക്കങ്ങളുമെല്ലാം എന്‍റെ ചിന്തകളിലൂടെ കണ്ണീര്‍ത്തുള്ളികളായ് പെയ്തിറങ്ങി .....ഏട്ടന്‍ എന്‍റെ കല്ല്യാണത്തിന് എന്നെ കാണാന്‍ വരുമ്പോള്‍ ഞാന്‍ അമ്മയോടും അച്ചനോടും പറയും ഇത് ഞാന്‍ നിങ്ങള്‍ക്ക് തരുന്ന എന്‍റെ വിവാഹ സമ്മാനമാണ്  .... ഞാന്‍ വേറൊരാളുടേതാകുമ്പോള്‍ അമ്മയേം അച്ചനേയും എന്നെക്കാള്‍ സ്നേഹിക്കാന്‍ ഒരാള്‍ എന്‍റെ ഏട്ടന്‍ ആ വീട്ടിലേക്ക് കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ എനിക്കവളുടെ വാക്കുകള്‍ അശരീരിയായ് മുഴങ്ങുന്നത് പോലെതോന്നി....ചന്ദനത്തിരിയുടെ മരണഗന്ധം അവിടമാകെ തളംകെട്ടി നിന്നിരുന്നു.....വെള്ളയില്‍ പുതപ്പിച്ചു കിടക്കുന്ന എന്‍റെ വാവ എന്നെകണ്ടപ്പോള്‍ ഏട്ടാ എന്ന്‍ വിളിച്ചുവോ......ആ കുസൃതി ചിരിയുണ്ടോ ചുണ്ടുകളില്‍.....ആരൊക്കെയോ എന്റെ കയ്യില്‍ മുറുകെ പിടിക്കുന്നുണ്ടായിരുന്നു .....ഏട്ടന്‍ വന്നിരിക്കുന്നു കുട്ടീ കണ്ണുതുറക്കൂ എന്ന കുഞ്ഞോളുടെ അമ്മയുടെ വാക്കുകള്‍ എന്‍റേത് കൂടിയായിരുന്നു അവസാനമായി ആ നെറ്റിയില്‍ ചുണ്ടുകള്‍ ചേര്‍ത്ത് വച്ചു ഞാന്‍ തിരിച്ചിറങ്ങി ആരോടും യാത്രപറയാതെ......ഒന്ന് പൊട്ടികരയാന്‍ പോലുമാകാതെ .............കാര്‍മേഘങ്ങള്‍ നിറഞ്ഞ മാനം നക്ഷത്രങ്ങളേയും ചന്ദ്രനേയും മറച്ചു പിടിച്ചിട്ടും ഒരു നക്ഷത്രമെന്നെ നോക്കി  ചിരിക്കുന്നത് ഞാന്‍ അന്നാദ്യമായ് കണ്ടു  ഇവിടെ ഈ മണലാരണ്യത്തിലും ഞാനവളെ കാണാറൂണ്ട് രാത്രിയുടെ ഏകാന്തതയില്‍ മെല്ലെയേന്‍റെ കാതില്‍ ഏട്ടാ എന്ന് വിളിക്കാറുണ്ട് .....
ഫോണ്‍ കട്ടുചെയ്യുമ്പോള്‍ എനിക്കവന്‍റെ തേങ്ങല്‍ കേള്‍ക്കാമായിരുന്നു....ഒന്നും പറയാനോ ആശ്വസിപ്പിക്കാനോ വാക്കുകള്‍ ഇല്ലാതെ ഇരിക്കാനേ എനിക്കും കഴിഞ്ഞുള്ളൂ.....

വിഷുക്കാല സ്മരണകള്‍


വാര്‍ഷിക പരീക്ഷകള്‍ കഴിഞ്ഞു ആദ്യമെത്തുന്ന ആഘോഷമായതിനാല്‍ വിഷു ആഘോഷിക്കാന്‍ ഇരട്ടി ഉത്സാഹമായിരുന്നു.പൂത്തിരിയും കമ്പിത്തിരിയും മത്താപ്പൂവും പടക്കവുമൊക്കെയായി വിഷു ആഘോഷിച്ചിരുന്ന കാലം മനസ്സിലെന്നും ആനന്ദം പകരുന്ന ഓര്‍മ്മകളാണ്. രാവിലെ കുളിച്ചു വരുമ്പോള്‍ അമ്മൂമ നല്‍കിയിരുന്ന  വിഷുകൈനീട്ടം ഒറ്റരൂപാ തുട്ടായിരുന്നു എങ്കിലും അതിന്‍റെ മൂല്യം അന്നുമിന്നും വിലമതിക്കാനാകാത്തതാണു.കണ്ണുകള്‍ പൊത്തിപ്പിടിച്ച് അമ്മ രാവിലെ കള്ളകൃഷ്ണനെ കണികാണാന്‍ കൊണ്ടുപോകുമായിരുന്നൂ.കാലം ഓടിമറഞ്ഞപ്പോള്‍ അമ്മൂമയും കാലയവനികക്കുള്ളില്‍ മറഞ്ഞു പോയി.അച്ചനുമമ്മയും പത്തുരൂപാ കൈനീട്ടം തരുമായിരുന്നു എങ്കിലും അത് സ്വീകരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം അമ്മുമ തന്നിരുന്ന ആ ഒറ്റ രൂപാ തുട്ടായിരുന്നു. (ഇന്നെന്‍റെ മകള്‍ക്ക് അമ്മ ഒറ്റരൂപ കൊടുക്കുമ്പോള്‍ അവള്‍ കൊഞ്ചി ചിരിക്കുന്നത് കാണുമ്പോള്‍ അമ്മക്ക് അമ്മൂമയുടെ മുഖമാണോ എന്ന് തോന്നാറുണ്ട്).
     കൌമാരം കടന്നു വന്നപ്പോള്‍ ആഘോഷങ്ങളെല്ലാം അവള്‍ക്കു സമ്മാനം നാല്‍കാനുള്ള വേളകളായ്, കാലം അവളെ വേറെയോരാളുടേതാക്കിയതും ഒരു വിഷുകാലത്തായിരുന്നു.ഇന്നെന്‍ ജീവിത സഖിയെ ഞാന്‍ പ്രണയിച്ചു തുടങ്ങിയതും ജീവിതം ഈ മണലാരണ്യത്തിലേക്ക് പറിച്ചു നട്ടതും മറ്റൊരു വിഷു വിനായിരുന്നു.ആഘോഷമെന്നാല്‍ മദ്യം നുരയുന്ന ഗ്ളാസും കാതടപ്പിക്കുന്ന സംഗീത ഘോഷവും എന്ന രീതിയിലേക്ക് മലയാളി മാറിയിട്ട് നാളേറെയായി എങ്കിലും പ്രവാസി എന്ന വര്‍ഗ്ഗമിന്നും മറ്റേതൊരു ആഘോഷമെന്ന പോലെ വിഷുവും നെഞ്ചിലേറ്റുന്നു.കാതങ്ങള്‍ക്കപ്പുറം കര്‍ണ്ണികാരപൂക്കളാല്‍ നിറഞ്ഞ ഒരു താഴവര എന്നുമവന്റെ കിനാവുകളെ മഞ്ഞ പട്ടണിയിക്കാറുണ്ട്. ചരലിട്ട റോട്ടിലൂടെ വാടകക്കെടുത്ത സൈക്കളില്‍ കൂട്ടുകാര്‍ക്കുമൊത്ത് പായുന്നതും രക്തം കിനിയുന്ന മുട്ടിലേക്ക് കമ്മ്യൂണിസ്റ്റ് പച്ച പിഴിഞ്ഞോഴിച്ചിരുന്നതും കാലം തെറ്റി പൂക്കുന്ന കണികൊന്ന മരത്തിനടിയിലിരുന്ന് കൂട്ടുകാരുമൊത്ത് പൊളിപറഞ്ഞിരുന്നതും,അമ്മയെ കാണാതെ പറങ്കിയന്ടീ കട്ടെടുത്ത് പകരം പടക്കം മേടിച്ചിരുന്നതും എല്ലാം ഇന്നലെ നടന്ന പോലെ കണ്‍മുന്നില്‍ തത്തികളിക്കുന്നു.ഗള്‍ഫ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ മണല്‍ തടവറയില്‍ ഇനിയെത്രകാലം ആ ഗതകാല സ്മരണകളില്‍ ജീവിക്കും എന്നറിയില്ല..  നമ്മുടെ നാടിന്റെ മണമാണ് വിഷുവും ഓണവുമെന്നോക്കെ ഇന്ന് ഞാന്‍ അറിയുന്നു .കീ കൊടുത്ത പാവകണക്കെ ഈ മണലാരണ്യത്തിലിരുന്ന് ദിവസങ്ങള്‍ തള്ളി നീക്കവേ എന്‍മനം കൊതിക്കുന്നു വിഷു പക്ഷിയുടെ പാട്ടൊന്ന് കേള്‍ക്കാന്‍..ഒരുകുല കര്‍ണ്ണികാരപ്പൂക്കള്‍ കാണാന്‍..നടക്കില്ലയെന്നറിയാമെങ്കിലും അമ്മൂമയില്‍ നിന്നും ഒരിക്കല്‍ കൂടി കൈ നീട്ടം മേടിക്കാന്‍..
സ്നേഹിക്കാന്‍ അറിയാവുന്ന   എല്ലാവര്‍ക്കും ഐശ്വര്യ സമൃദ്ധമായ ഒരു വിഷു ആശംസിക്കുന്നു

പ്രണയകാലത്തിന്‍റെ ഓര്‍മ്മക്ക്


       തെഴുതുമ്പോള്‍  നീലപാട്ടുപാവാടയുമണിഞ്ഞു അധരത്തില്‍ മന്ദസ്മിതവുമായി വന്നിരുന്ന  പെണ്‍കൊടിയുടെ  തെല്ലോന്നു മാഞ്ഞമുഖം  എനിക്ക് കാണാം, കാലം അവളൂടെ മുഖം എന്‍റെഓര്‍മ്മകളില്‍ നിന്ന്‍ കുറച്ചൊക്കെ കവര്‍ന്നെടുത്തു എങ്കിലും നീല പാട്ടുപാവാടയും വെള്ള മുത്തു മാലയും നെറ്റിയിലെ ചന്ദനകുറിയും ഇന്നും മായാതെ ഓര്‍മ്മകളെ പ്രണയാതുരമാക്കുന്നു...ആദ്യ കാമൂകി എന്ന പറയാമോ എന്നെനിക്കറിയില്ല..... പ്രണയം രണ്ടുപേര്‍ തമ്മിലുള്ള ഹൃദയവികാരങ്ങളുടെ കൈമാറ്റം ആണെങ്കില്‍ എന്‍റേത് ഒരു പക്ഷേ പറയാതെ പോയ ഒന്നാകാം.....ഓരോ തവണകാണുമ്പോളും പറയാന്‍ എന്തൊക്കെയോ മനസ്സില്‍  കരുതിവെക്കുമായിരുന്നു പക്ഷേ ആ പ്രണയ മന്ദസ്മിതത്തിന് മറുപടിയായ് ഒരു ചിരിയിലെന്‍റെ പ്രണയം ഒതുങ്ങുമായിരുന്നു...............കലാലയദിനത്തിന്റെ അവസാനനാളുകളില്‍ ഒന്നില്‍ എന്‍റെപ്രണയം തുറന്നു പറഞ്ഞപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു ആ കണ്ണുകളിലെ തിളക്കം..എന്നും എനിക്ക് സമ്മാനമായി തരാറുള്ള അതേ മന്ദസ്മിതം തന്നുകൊണ്ട് അവള്‍ നടന്നകന്നു.....ഓട്ടോഗ്രാഫിലെ വിരസമാര്‍ന്ന ഡയലോകുകള്‍ മറിച്ച് നോക്കവെ ഹൃദയംകൊണ്ടെഴുതിയ ആ വരികള്‍ ഞാന്‍ കണ്ടു........അതിലെ വാക്കുകള്‍ പങ്കുവെക്കാന്‍ എനിക്കാകില്ല അതിന്റെ പോരുള്‍ ഇങ്ങനെ ആയിരുന്നു എന്നോടു പ്രണയം തുറന്നു പറഞ്ഞാല്‍ എനിക്ക് നിരസ്സിക്കേണ്ടി  വരുമായിരുന്നു പക്ഷേ അത് എന്റെ മനസ്സിനെ മുറിപ്പെടുത്തും...............ആ മനസ്സിനെ മുറിപ്പെടുത്താന്‍ എനിക്കാകില്ലായിരുന്നു...വെള്ളമുത്തുമാലയാല്‍ ചുറ്റിയ ഹൃദയവര്‍ണ്ണപനിനീര്‍ പൂവില്‍ ഞാന്‍ ഞാന്‍ എന്ടെ പ്രണയം ഒരിക്കല്‍ കൂടി അവള്‍ക്ക് കൊടുത്തു ആ കാര്‍കൂന്തലുകള്‍ക്കിടയില്‍ വെക്കാതെ ആ പനിനീര്‍പ്പൂവ് ഹൃദയത്തോട് ചേര്‍ത്ത് വച്ച് അകന്ന്‍ പോകുമ്പോളും എനിക്കിഷ്ടപ്പെട്ട നീലപാട്ടുപാവാടയായിരുന്നു അവളൂടെ വേഷം .....വീണ്ടുമൊരിക്കല്‍ കൂടി പ്രണയം എന്നില്‍ മോട്ടിട്ടു പ്രണയം എന്തെന്ന്‍ എന്നെ അറിയിച്ച അറിയിച്ചു കൊണ്ടിരിക്കുന്ന എന്റെ പ്രിയതമ....ഇന്ന് ഞാന്‍ അറിയുന്നു ആ മൌനം അന്നൂ ഭേദിച്ചിരുന്നെങ്കില്‍ എന്‍റെജീവിതത്തില്‍ പ്രണയത്തിന്റെ  പൂക്കാലം തീര്‍ത്ത എന്ടെ പ്രിയതമയെ എനിക്ക് കിട്ടുമായിരുന്നില്ല........ഓട്ടോഗ്രാഫിന്റെ അവസാന ഇതളില്‍ അവളെഴുതിയിരുന്ന " അസ്തമയം ആണെന്ന്‍ കരുതി വിഷമിക്കേണ്ട  യഥാര്‍ത്ഥ സൂര്യോദയം കാത്തിരിക്കു" എന്ന വാക്കുകള്‍ അന്വര്‍ത്ഥമായി......... പ്രണയാതുരമായ മണ്‍സ്സുകള്‍ ഉള്ളിടത്തോളം പ്രണയിക്കാനായി ഒരുദിനത്തിന്റെ ആവിശ്യകത അപ്രസക്തം തന്നെ എങ്കിലും  എന്നില്‍ നിണകന്നു പോയ പ്രണയദിനങ്ങളെ എന്റെ ചിന്തകളിലേക്കടുപ്പിച്ച പ്രണയദിനമേ നിനക്കു നന്ദി ............

ലേബലുകള്‍:

റിപബ്ളിക്ക് ദിനാശംസകള്‍ .....



മ്മുടെ നാടിന്റെ സംസ്കാരം എത്രയോ ഉന്നതമാണെന്ന് നാം തിരിച്ചറിയുക പലപ്പോളും നമ്മള്‍ മറ്റു ദേശക്കാരെ അടുത്തറിയുമ്പോളാണ് .ആത്മാഭിമാനം എന്നത് നഷ്ടപ്പെടുന്നോ എന്ന്‍ പലപ്പോളും  ഒരു ചോദ്യചിഹ്ന്‍മായി മുന്നില്‍ വരാറുണ്ട് പ്രതികരിക്കാവുന്നതിനേക്കാള്‍ കൂടുതല്‍ പ്രതികരിക്കുമ്പോളും ഇവിടെ ഈ എണ്ണപ്പനയുടെ നാട്ടില്‍ ബ്രിട്ടീഷ് അധിനിവേശസമയത്തും...അവര്‍ണ്ണണെന്നും സവര്‍ണ്ണന്‍ എന്നും വിഭജിച്ചു മനുഷ്യനെ കണ്ടിരുന്ന ജന്മിത്വത്തിന്റെ നാളുകളിലും കേട്ടും വായിച്ചും ഗ്രഹിച്ച ആ അവഗണന ഇന്ന്‍ ഇവിടെ പുതിയ രൂപത്തില്‍ നിലനില്‍ക്കുന്നു പ്രത്യേകിച്ച് അറബി വംശത്തിലുള്ളവര്‍ അധികാരം കൈയ്യാളുന്ന ജോലിസ്ഥാപനങ്ങളില്‍..ലേബര്‍ ക്യാമ്പുകളില്‍ താമസസ്ഥലം തരമാക്കാന്‍ ശ്രമിക്കുമ്പോള്‍ മുതല്‍ പലപ്പോളും ആദ്യം നമ്മള്‍ ഉത്തരം നല്‍കേണ്ടിവരുക നമ്മള്‍ ഏത് ജാതിയില്‍ പെട്ടവര്‍ ആണ്‍ എന്നാണ്.ഇന്ത്യ എന്നറിയാത്ത നമ്മുടെ സംസ്കാരം എന്തന്നറിയാത്ത പള്ളിക്കൂടത്തിന്റെ പടിവാതില്‍ അബദ്ധവശാല്‍ പോലും കാണാത്ത അവരോടു തര്‍ക്കിക്കുന്നതോ നമ്മുടെ ഭാരത സംസ്കാരം എന്തെന്ന്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നതോ  ജന്മംകൊണ്ട് അന്ധന്‍ ആയ ഒരാളോട് നിറത്തേയും കാഴ്ചയയേയും കുറിച്ച് പറയുന്നത് പോലെയാണന്നതിനാല്‍ അതിന് മുതിരാരുമില്ല. പാലസ്തീനിലെ ദുരിതമനുഭവിക്കുന്ന ജനതക്ക് വേണ്ടി നമ്മുടെ നാട്ടില്‍ ഇനി ആരെങ്കിലും പിരിവ് നടത്തുന്നത് കണ്ടാല്‍ പിരിക്കുന്നവന്റെ മണ്ട അടിച്ചു പൊളിക്കണമെന്ന് നിറഞ്ഞ കണ്ണുകളോടെ സഹപ്രവര്‍ത്തകനായിരുന്ന ഷാജഹാന്‍ പറഞ്ഞപ്പോള്‍ പുള്ളിക്കാരന്റെ നിറകണ്ണുകളില്‍ അവഗണിക്കപ്പെട്ടവന്റെ വേദനയും നിസ്സഹായതയുടെ പ്രതികരണശേഷിയില്ലായ്മയും എനിക്ക് വായിക്കാമായിരുന്നു.വിദ്യാഭ്യാസമെന്നത് ജോലിതേടാനുള്ള ഒന്നല്ല നമ്മളിലെ വ്യക്തിത്വവികസനത്തിന് കൂടി ഉതുകുന്നതാണെന്ന് പ്രവാസിയെ പോലെ തിരിച്ചറിയുന്നവര്‍ വേറെയുണ്ടാവില്ല.എനിക്കുറപ്പാണ്‍ പരമകാരുണ്യവാനായ അള്ളാഹു ഒരിക്കലും ഇതരുണത്തിലുള്ള  ഒരു അറബ് ജനതയുടേയും പ്രാര്‍ത്ഥനകള്‍ ചെവികൊള്ളില്ല എന്ന്‍.. .... നല്ലവരായ ഇവിടെത്തെ പൌരന്മാരെ പ്രവാസി ഭാഷയില്‍ പറഞ്ഞാല്‍ ചംചയടിച്ച് നേടിയെടുക്കുന്ന അനര്‍ഹമായ സ്ഥാനങ്ങള്‍.സ്വന്തം കീശവീര്‍പ്പിക്കാനും.ഫോര്‍മാനെന്നും ഡ്രൈവര്‍ എന്നും മോന്‍തിസ് (എഞ്ചിനീയര്‍)) ])))എന്നും പറഞ്ഞു അതത് ജോലിക്ക് ഒരു പ്രാവീണ്യവുമില്ലാത്ത കുറേപേരെ ഇറക്കുമതി ചെയ്തു ഈ നാടിനെ നശിപ്പിക്കുകയാണ് യഥാര്‍ഥത്തില്‍ ഇവര്‍ ചെയ്യുന്നത്.മറ്റുചിലരുണ്ട് നമ്മുടെ നാട്ടില്‍ ചിലപ്പോളൊക്കെ നമ്മള്‍ കണ്ടിട്ടില്ലേ ചില സവര്‍ണ്ണ പ്രമാണിമാരെ ഒരു നേരത്തിന് അന്നതിന് ബുദ്ധിമുട്ടായിരിക്കും പക്ഷേ ഗതകാലപ്രമാണിത്വവും മനസ്സിലേറ്റി നടക്കുന്നവരെ കണ്ടിട്ടില്ലേ അത് പോലെ ചിലര്‍ നാട്ടില്‍ ദാരിദ്രത്തിന്റെ അങ്ങേയറ്റം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ ആ ദേശത്തെതന്നെ എന്ടെ ഒരു സുഹൃത്ത് എന്നോടു പറഞ്ഞിടുണ്ട് പ്രമാണികളുടെ ഗൃഹങ്ങളിലെ സേവകന്‍ ഭക്ഷണാവശിഷ്ടം ചവറ്റു കൂട്ടയിലേക്ക് ഇടുന്നസമയം അതില്‍ നിന്നും തന്റെ വിശപ്പടക്കാന്‍ നില്‍ക്കുന്ന ജനവിഭാഗം അവന്റെ നാട്ടില്‍ ഉണ്ടെന്ന്‍,അവരീല്‍ ചിലര്‍ക്കും ഇവിടെവന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പാവം തൊഴിലാളികളെ കണ്ടാല്‍ പുച്ഛമാണു അവഞ്ജയോടെയാണ് അവനെ പലപ്പോളും നോക്കികാണുക എന്നാല്‍ തൊലിയുടെ കറൂപ്പ് ഹൃദയത്തില്‍ ഇല്ലാത്ത കുറച്ചു പ്രിയ സ്നേഹിതന്മാരെ ഞാന്‍ അവരില്‍  കണ്ടു അതില്‍ ചിലര്‍ നമ്മുടെ നാട്ടില്‍ പഠിച്ചു വളര്‍ന്നവരാണ്.നമ്മുടെ സംസ്കാരത്തെ ബഹുമാനപൂര്‍വ്വം കാണുന്ന അവര്‍ നമ്മുടെ നാടിനെ അടുത്ത് വീക്ഷിക്കുന്നു ..വിവാദമായ അയോധ്യയിലെ തര്‍ക്ക മന്ദിരം പൊളിച്ചതിനെ പറ്റി അവര്‍ എന്നോടു സംസാരിച്ചത് ഹിന്ദില്‍ അതൊരു പ്രശ്നമല്ല നിങ്ങള്‍ക്ക് അവിടെ അവിടെ ക്ഷേത്രവും,മോസ്കും,ചര്‍ച്ചും പണിയാമല്ലോ ഹിന്ദുവിന് രാമനെയും,ഇസ്ളാമിന് അള്ളാഹുവിനേയും കൃസ്ത്യാനിക്കു യേശുവിനോടും പ്രാര്‍ഥികാം.അതല്ലേ നിങ്ങളുടെ സംസ്കാരവും നാത്വത്തില്‍ ഏകത്വം.വിഷയത്തിലേക്ക് തിരിച്ചു വരാം ഇനി ഒരു കൂട്ടര്‍ തങ്ങളാണ് മാനവസംസ്കാരത്തിന് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്കിയത് എന്ന്‍ ഊറ്റംകോള്ളുന്നവര്‍ ആണ്.എന്നാല്‍ ഇവരുടേ ഇന്നത്തെ സംസ്കാരം കണ്ടാല്‍ നമ്മുക്കിവരുടെ അവകാശവാദത്തെ ചിരിച്ചുതള്ളാനെ കഴിയൂ.ലോകത്ത് ഇത്രക്കും സ്വാര്‍ത്ത്വന്‍മാരും മടിയുടെ കാര്യത്തില്‍ നമ്മള്‍ മലയാളികളുടെ ചേട്ട്ന്‍മാരുമാണിവര്‍.എന്റെ പരിമിതമായ അറിവ് വെച്ച് മറ്റുള്ളവരില്‍ നിന്ന്‍ വ്യത്യസ്തമായി ഇസ്ളാമും കൃസ്ത്യനും ഇടകളര്‍ന്ന് ജീവിക്കുന്ന ദേശമാണ്‍ സിറിയ.കുറുക്കന്‍റെ ബുദ്ധിയുള്ള ചിലരൊക്കെ ഉണ്ടെങ്കിലും മനുഷ്യനെ മനുഷ്യനായി കാണൂന്ന കുറെ പേരെ നമുക്കിവിടെ കാണാനാകും.അതിന് കാരണം യുവതലമുറയില്‍ പെട്ടവര്‍ വിദ്യാഭ്യാസത്തെ ഗൌരവമായി കാണുന്നു എന്നത് തന്നെയാണ്.എന്ടെ സഹപ്രവര്‍ത്തകന്‍ വസീമിന്റെ ഭാഷയില്‍ അവന്റെ വേഗത്തിലുള്ള നടത്തത്തിന് കാരണം ഇറാക്കില്‍ എപ്പോള്‍ വേണമെങ്കിലും ബോംബ് വീഴാം അതില്‍ നിന്ന് രക്ഷനേടാന്‍ ആണത്രേ. എങ്കിലും അവന്റെ അഭിപ്രായത്തില്‍ ഏറ്റവും കൂടുതല്‍ വികസനം വരുന്ന രാജ്യം അവന്‍റേതാണ്..ശരിയായിരിക്കാം കലാപങ്ങളില്‍ തകര്‍ണ്ണാടിയുന്നവ വീണ്ടും പണിതുയര്‍ത്തുന്നു വീണ്ടും തകര്‍ക്കപ്പെടുന്നു അപ്പോള്‍ അതൊരു സത്യമാകാതിരിക്കാന്‍ തരമില്ല.കണ്ടിട്ടില്ല എങ്കിലും കേട്ടിടത്തോളം സാംസ്കാരിക രംഗത്ത് വെളിച്ചം കാണാത്ത ദേശം സൌദി ആണ്. മതം മനുഷ്യനെ മയക്കുന്ന കറൂപ്പാണ് എന്ന്‍ നെഹ്രു പറഞ്ഞത് സൌദിയുടെ കാര്യത്തിലായിരുന്നു എങ്കില്‍ സത്യമായേനെ.വസ്ത്രം മാറുന്ന പോലെ ജീവിത പങ്കാളിയെ മാറ്റുന്ന ഫിലിപിപ്പെയ്ന് കാരും,ആളില്‍ കുറിയവനെ വിശ്വസിക്കരുതെന്ന പഴമൊഴി ശരിവെക്കുന്നതരത്തിലുള്ള ബംഗാളികളും .വിദ്യാഭ്യാസമില്ലായ്മയാലും മാതാന്ധതായാലും പെട്ടുഴലുന്ന പാക്സിതാനിലെ ജനങ്ങളില്‍ നല്ലൊരു പങ്കും ആത്മാര്‍ഥമായി നമ്മെ സ്നേഹിക്കുന്നവരാണ് അവിടെ നടക്കുന്ന ഈ ഭീകരവാദങ്ങളോട് പ്രതികരിക്കാന്‍ പോലും ശേഷിയില്ലാതെ നിസ്സഹായരായവര്‍ ഇന്ത്യയെന്നാല്‍ ഇസ്ളാമിന് ജീവിക്കാന്‍ പറ്റാത്തതാണെന്നവിഷം അവനിലേക്ക് കുത്തിവെക്കപ്പെടുകയാണ് പലപ്പോളും ചെയ്യുന്നത്.ചിന്താ ശേഷിയില്ലാത്ത നമ്മുടെ നാട്ടിലെ ചില രാജ്യദ്രോഹികള്‍ ഇതിന് കൂട്ടുനില്‍ക്കുമ്പോള്‍ അവര്‍ അറിയുന്നില്ല അവര്‍ അപമാനിക്കുന്നത് ഭാരതസംസ്കാരത്തെയാണെന്ന് 30 വെള്ളിക്കാശിന് വേണ്ടി യേശുവിനെ ഒറ്റുകൊടുത്ത യൂദാസിന്റെ പിന്‍തുടര്‍ച്ചക്കാരാണവര്‍ അവന്‍ ഹിന്ദുവോ മുസല്‍മാനോ കൃസ്ത്യാനിയോ അല്ല ഒറ്റുകാരന്‍ എന്നോ ഭീകരവാദിയോ എന്നോ നമുക്കവനെ വിളിക്കാം.അവന്‍ ഒരേസമയം അപമാനിക്കുന്നത് ഭാരതത്തേയും,അവന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തേയുമാണ്.  ബ്രിട്ടീഷുകാര്‍ വന്ന്‍ കട്ടുമുടിച്ചിട്ടും,ഖദറണിഞ്ഞ കൊള്ളക്കാര്‍ ഭരിച്ചു താറുമാറാക്കിയിട്ടും നമുക്ക് ഇന്നും ഉയര്‍ത്തിപിടിക്കാന്‍ അഭിമാനത്തോടെ പറയാന്‍ നമ്മുടേതായ ഒരു സംസ്കാരമൂണ്ട്..ആ സംസ്കാരത്തെ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന വിധത്തില്‍ ഉയര്‍ത്തി പിടിക്കാം. നമുക്ക് ഒത്തൊരുമിച്ച് സംരക്ഷിക്കാം.നമ്മുടെ നാടിനെ ശിഥിലമാക്കാന്‍ വരുന്നവന്‍ ആരായാലും അവനെ നമ്മുടെ ശത്രുവായി കാണാം അവന്റെ മതമോ രാജ്യമോ നമുക്ക് വിഷയമല്ല.നമുക്കൊരുമിച്ച് ഒരേസ്വരത്തില്‍ പാടാം വന്ദേ മാതരം.. 

ലേബലുകള്‍:

Followers

About Me

My Photo
Hari mathilakam
mathilakam, kerala, India
ഞാന്‍ ഹരീഷ് ഒരു പ്രത്യേകതയും അവകാശ പ്പെടാനില്ലാത്ത ഒരു സാധാരണ മലയാളി,ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‍ അതു ചിലപ്പോള്‍ നിങ്ങളുടേതും കൂടെയാകാം..തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന ഗ്രാമത്തിലാണ്‍ എന്‍റെ വീട് .ഒരു നല്ല നാട്ടിന്‍പുറം.ഒരു മലയാളിയായത്തില്‍ അഭിമാനിക്കുന്നതിലേറെ ഒരു ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവന്‍
View my complete profile

Pages



ഹരിമതിലകം. Powered by Blogger.

About

പാഥേയം മലയാളം മാഗസിന്‍

paadhem

Feeds