സ്വാഗതം....



പുതുവത്സരാശംസകള്‍


എല്ലാ പരിചയ പെടലുകളും വേര്‍പിരിയാനുള്ളാതാണ്   പെയ്തൊഴിയുന്ന വര്‍ഷമേ  നീയുമെനിക്ക് പ്രിയപ്പെട്ടവളാണ്. മഴ പോലെ ചിലപ്പോളൊക്കെ ചിരിച്ചും ..ചിലപ്പോള്‍ കരഞ്ഞും ..മറ്റുചിലപ്പോള്‍ സാന്ത്വന പ്പെടുത്തിയും എന്നില്‍ പെയ്തിറങ്ങിയ വര്‍ഷമേ    വേര്‍പിരിയല്‍ കാലത്തിന്റെ അനിവാര്യതയാണല്ലോ..ജീവിത വഴിത്താരയില്‍ ചെമ്പകപൂവിന്റെ മണമുള്ള എന്‍റെ പ്രിയതമ വിട്ടകന്നു പോയതും.. കളികൂട്ടുകാര്‍ കാണാമറയത്തേക്ക് അകന്നു പോയതും.. എന്നിലെ ബാല്യവും കൌമാരവും  നിഷ്കളങ്കതയും  എന്നില്‍നിന്ന് അടര്‍ത്തിയിടുത്തതും.. ഇതേ വേര്‍ പിരിയലിന്റെ ഭാഗമായിരുന്നുവോ .. ജീവന്റെ മണമുള്ള എന്‍റെ പള്ളികൂടത്തിന് ഞാനിന്ന് അപരിചിതനായ്തും  ഇതേ വേര്‍പിരിയല്‍ തന്നെ .... ഹൃദയത്തില്‍നിന്നും  ഇറ്റുവീണ രക്തതുള്ളികള്‍ കണ്ണീരായ് എന്‍ കവിള്‍ തടങ്ങളില്‍ ചാലുകളായ് ഒഴുകിയിട്ടും ആ വേര്‍പിരിയല്‍ തുടരുന്നു കവി പാടിയ പോലെ കാലമിനിയുമുരുളും വിഷുവരും വര്‍ഷം വരും തിരുവോണം വരും..പിന്നെയോരോ തളിറിനും പൂവരും കായ് വരും അപ്പോള്‍ ആരെന്നുമെന്‍തെന്നുമാര്‍ക്കറിയാം ...നമുക്കിപ്പോഴീ വര്‍ഷത്തെ ശാന്തമായ് സൌമ്യമായ് വരവേല്‍ക്കാം...ഒരു നാള്‍ നമുക്കും പിരിയേണ്ടി വരുമെന്നാറിയാം കൂട്ടുകാരെ എങ്കിലും ............
എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍ 

ലേബലുകള്‍:

ഒട്ടകങ്ങള്‍ ....

വിജനമായ     റോഡിലൂടെ യുള്ള ദീര്‍ഘദൂരയാത്ര വന്‍മണല്‍ മലകളും കടന്ന്‍  ചെന്നെത്തിയത്  കമ്പനിയുടെ പുതിയതായി തുടങ്ങുന്ന പ്രോജക്ടിന്റെ ലേബര്‍ ക്യാമ്പിലേക്കാണ് .പച്ചകള്‍ എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന പാക്കിസ്ഥാനി  കളില്‍ ഒരാള്‍  എന്റെ   ലേഗേജുമായി കാരവാനിലേക്ക്  പിന്‍തുടര്‍ന്ന്  ഞാനും .സാധനങ്ങളെല്ലാം അടുക്കി വെക്കുന്നതിനിടയില്‍ ഒരു ചുവന്ന ചട്ടയുള്ള ഒരു പുസ്തകം എന്ടെ ശ്രദ്ധയില്‍ പെട്ടു .മുന്‍പ്  താമസിച്ചിരുന്ന ആരുടെയോ ഒരു ഡയറി ആയിരുന്നു അത്  ഭംഗിയുള്ള കയ്യക്ഷരത്തില്‍ എഴുതിയ ആ ഡയറി വായിക്കാതിരിക്കാന്‍ എനിക്ക് സാധിച്ചില്ല ..അതിന്റെ തുടക്കം ഇങ്ങനെ ആയിരുന്നു 
ലോ ആ കേള്‍ക്കുന്നില്ല  ഉറക്കെ പറയൂ ...

നാട്ടിലേക്ക്  പോകാനുള്ള തയ്യാറെടുപ്പിലാണ്  ജോസ്  നാട്ടിലേക്ക് മേടിച്ചു കൊണ്ട്  പോകാനുള്ള ലിസ്റ്റ് തയ്യാറാക്കുകയാണൂ കക്ഷി അതിനിടയില്‍ വീട്ടിലേക്കുള്ള വിളിയാണ്  ..ഏതോ ഒരു സിനിമയിലെ മുകേഷിന്‍റെ കമ്പിളി പൊതപ്പ് ( പുതപ്പ്) എന്നഡയലോഗ്  ആണ്  എനിക്ക്  ഓര്‍മ്മ വന്നത് ..

ഫോണ്‍ ഡിസ് കണക്റ്റ്  ചെയ്ത ശേഷം എന്തുട്ടാ ഇഷ്ടാ ഈ  പറയുന്നേ ആന്‍റിയുടെ ലിസ്റ്റ്  നീണ്ടപ്പോള്‍ ഞാനാ പഴയ നമ്പര്‍ ഇട്ടു..കേള്‍ക്കുന്നില്ല ....അല്ലാതെന്താ ചെയ്യുന്നേ ....നീ ചിരിക്കണ്ട നിന്റെ ചിരിയുടെ അര്‍ത്ഥം എനിക്ക് മനസ്സിലായി ഗഡ്യേ ..വിളീചില്ലേല്‍ അതൊരു കുറ്റം ആകും അതുകൊണ്ട്  വിളിച്ചതാ ...അവന്‍ പറഞ്ഞു നിര്‍ത്തിയതും..അവന്റെ മൊബൈലില്‍  മെസേജ് ടോണ്‍ .....മെസേജ് വായിച്ചു കൊണ്ട്  ജോസ് തലയില്‍ കയ്  വെച്ചൂ ...കര്‍ത്താവ്വേ  ആന്‍റിക്കും ബുദ്ധിവെച്ചു ..മൊത്തം ലിസ്റ്റ്  ദാ  മെസേജ്  വീട്ടിരിക്കുന്നു ...ആ  കുഴപ്പമില്ല ..എയര്‍ പോര്‍ട്ടില്‍ വെച്ച്  പെട്ടി മാറി പോയി എന്ന് പറയാം ...ഭാഗ്യം ഇപ്രാവീശ്യം വീട്ടിലേക്ക്  ലിസ്റ്റോന്നുമില്ല  അപ്പച്ചന്  ബെക്കാടി മാത്രം മേടിച്ചാല്‍ മതി അത്  പിന്നെ നമ്മള്‍ക്കും സന്തോഷമുള്ള കാര്യമല്ലേ..പുള്ളിയെ കാണാതെ ഇടക്കോരോന്നു വീശാലോ...ജീവിതത്തിലാദ്യമായി കഴിഞ്ഞ തവണ പുള്ളിക്കാരനുമൊത്ത്  ഒരു പെഗ്ഗടിച്ചു ഞാനാകെ ഫിറ്റ്  അവസാനം അപ്പച്ചനോട്  പറഞ്ഞത്രേ ആളിയാ അളിയന്‍ പോയികിടക്കളിയാന്നു ..ജോസിന്റെ ചിരി അപ്പോളേക്കും അതിന്റെ പാരമ്യത്തില്‍ എത്തിയിരുന്നു.

എന്തോഭാഗ്യമുണ്ട്  അമ്മച്ചിക്കിപ്രാവശ്യം സാധനങ്ങള്‍ ഒന്നും വേണ്ട..അതൊരു ഭാഗ്യമായി അല്ലെങ്കില്‍ അതിന് ഞാന്‍ അരി അങ്ങാടീന്നു ചുമട്ടുകാരെ വിളീക്കേണ്ടി വന്നേനെ..പറയാന്‍ പറ്റില്ല അവിടെ ചെല്ലുമ്പോ എന്തെങ്കിലും വെട്ടുണ്ടാകും....നീയെന്‍താ ഗഡ്യേ എന്നെയിങ്ങനെ പന്തം കണ്ട പെരുച്ചാഴികണക്കെ നോക്കിയിരിക്കുന്നേ വട്ടായോ ? ഉത്തരം ഒരു ചിരിയിലൊതുക്കി ഞാന്‍ ലൈറ്റ് ഓഫ് ചെയ്തു പതുക്കെ ബെഡിലേക്ക് ചാഞ്ഞു...

ഡാ നീയുറക്കയോ.. ജോസിന്റെ ശബ്ദം.. ഇല്ല നീ പറയൂ.. അതല്ലട ഇവനേ ഡാ നമ്മള്‍ എത്ര നാളായി ഈ മണലാരണ്യത്തില്‍ കിടക്കുന്നു അല്ലേ ?നിന്റെ ബാങ്ക് ബാലന്‍സ് എത്രയാടാ..എന്റെ മറുപടി കാത്ത് നില്‍ക്കുന്നതിന് മുന്പ് തന്നെ അവന്‍ സംസാരം തുടര്‍ന്നു എന്‍റേത് വട്ടപൂജ്യമാണ് ..ശമ്പളം കിട്ടിയാ രണ്ട് ദിവസം രാജാക്കന്‍മാരാ അത്  കഴിഞ്ഞാല്‍ പിന്നെ അപ്പച്ചന്‍ പറയുന്ന പോലെ ഓട്ടകാലണയാ..അല്ല നമ്മളീ മരുഭൂമിയില്‍ കിടക്കുന്നവര്‍ക്ക്  എന്തിനാ അല്ലേ പൈസ...എന്നാലും ഇടക്ക്   തോന്നാ വീട്ടുകാര്‍ക്ക്  നമ്മളോടോ നമ്മുടെ പൈസയോടോ സ്നേഹമെന്ന് ..എന്ടെ തോന്നലാകും അല്ലേടാ ...അല്ലാടാ നീയൊന്ന് ആലോചിച്ച്  നോക്കിയേ ..നമ്മള്‍ വീടും പണിതു പെങ്ങമാരെ കെട്ടിച്ചും വിട്ടു നാട്ടില്‍ പോകുമ്പോള്‍ നമുക്ക് വയസെത്രയാകുംടാ...എന്ടെ മോള്‍ക്ക്  പോലുമിപ്പോള്‍ എന്നോടു അടുപ്പം കുറഞ്ഞോന്  ഒരു തോന്നല്‍..അത് പറയുമ്പോള്‍ ജോസിന്റെ ശബ്ദം ഇടറിയിരുന്നു...


    ഡാ നീ വിഷമിക്കേണ്ട എല്ലാം ശരിയാകും എന്നവനോട് ആശ്വാസവാക്കു പറയുമ്പോള്‍ എന്‍റെ വാക്കുകള്‍ ഇടറിയിരുന്നുവോ  എന്നെനിക്ക്  തോന്നി ...

തെല്ലൊരു  ഇടവേളക്ക് ശേഷം അവന്‍ തുടര്‍ന്നു ഈ ഉടായിപ്പ് സ്ഥലത്ത്  വന്നതാ കഷ്ടം ആയി പോയത് ..നീ കണ്ടില്ലേ നാട്ടില്‍ കുറച്ചു ഉടായിപ്പുമായി നടന്നാല്‍ മതി കാശുണ്ടാക്കാം. ഗവണ്‍മെന്‍റ് ജോലിയും ഇപ്പൊ തട്ടിപ്പായി ..സത്യസന്ധതക്കൊന്നും ഇപ്പൊ ഒരു വിലയുമില്ലേടാ ..നമ്മളിനി എന്ന് പോകാന്‍ ..നമ്മൂടെ അവസ്ഥയെങ്ങാനും നാട്ടിലുള്ളവരോട് പറഞ്ഞാല്‍ പറയും ചുമ്മാ ജാഡയാണേന്ന് ...നമ്മുടെ ചങ്കിലെ തീ ആര് കാണാന്‍ ..വെബ് ക്യാമില്‍  വീട്ടുകാരെയും ,മകളേയും കാണുമ്പോള്‍ നെഞ്ച് പിടയുന്നത്  ഒരു പ്രവാസിക്കേ പറഞ്ഞാല്‍ മനസ്സിലാകൂടാ ..ഇന്നലെ വിളിച്ചപ്പോള്‍ പെണ്ണും പിള്ള പറയാ നിങ്ങള്‍ക്ക് പ്ഴയ പോലെ സ്നേഹമില്ല ഇപ്പൊ എന്ന്‍ ..ആദ്യമൊക്കെ വല്ലാത്ത സങ്കടമായിരുന്നു കേള്‍ക്കുമ്പോ ഇപ്പൊ അതൊക്കെ ശീലമായി.. ഒന്ന്‍  സങ്കടം വന്നാല്‍ പൊട്ടികരയാന്‍ പോലും പറ്റോടാ നമുക്ക് ..ഇന്നലെ വീട്ടില്‍ വിളിച്ചപ്പോള്‍ പെങ്ങള്‍ പറയാ ഓണം കഴിഞ്ഞു  മാസം കുറേ ആയിട്ടും ഇപ്പോളൂം ഗള്‍ഫുകാര്‍ ഓണം ആഘോഷിക്കല്ലേ ..നിന്നെ കാണുന്നുണ്ടോണ് ഞങ്ങള്‍ നോക്കറൂണ്ടെന്ന് ...അതോക്കെ നമ്മളേ പോലെ ഈ മണല്‍ കാട്ടില്‍  കിടക്കുന്നവര്‍ക്കല്ല എന്നും പണവും,പത്രാസും ഉള്ള നഗരവാസികള്‍ക്ക്  മാത്രമുള്ളതാണെന്ന്   പറഞ്ഞാല്‍ ആര്  വിശ്വസിക്കുന്നു ..അപ്പോ ചോദിക്കും അതും അബു ദാബിയില്‍ അല്ലേന്ന് .ചിലപ്പോ തോന്നും എല്ലാവര്‍ക്കും നമ്മള്‍ ഒരു പരിഹാസ കഥാപാത്രമാണ് അല്ലെടാ..നാട്ടില്‍ എത്തിയാല്‍ അപ്പോവരും കുറെ ആള്‍ക്കാര്  പിരിവെന്നും പറഞ്ഞു  ആയിരങ്ങള്‍ക്കൊന്നും ഒരു വിലയുമില്ല .അവന്റെ സംസാരവും കേട്ടു കിടന്ന്‍  രാത്രിയുടെ ഏതോ യാമത്തില്‍ ഉറങ്ങി പോയി ..
.
ദിവസങ്ങള്‍  കടന്നുപോയി പല ദിവസങ്ങളിലേയും പോലെ അന്നും  ജോസിന്റെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് ..വല്ലാത്ത സന്തോഷത്തിലാണ്  പുള്ളിക്കാരന്‍ ഇന്നാണ്  ജോസ്  ലീവിന്  പോകുന്ന ദിവസം.രാവിലെ തന്നെ വീട്ടിലേക്ക് വിളിച്ചു എന്തെങ്കിലും മേടിക്കാന്‍ വിട്ടിട്ടുണ്ടോ എന്നു തീര്‍ച്ചയാക്കുകയാണ്  ജോസ് ..ഇതാണ്  പ്രവാസി  ഞാന്‍ മനസ്സില്‍ വിചാരിച്ചു ..തന്റെ നാടിനെ വീടിനെ ഇത്രക്കും സ്നേഹിക്കുന്ന ഒരു കൂട്ടര്‍ വേറെയുണ്ടാകില്ല ..കാതങ്ങള്‍ക്കപ്പുറമിരിക്കുമ്പോള്‍ നാട്ടിലെ ഓരോന്നും അവന് പ്രിയ പ്പെട്ടതാണ് ...എയര്‍പോര്‍ട്ടിന്  പുറത്ത്  അവനെ കെട്ടി പിടിച്ചു കൊണ്ട്  യാത്ര പറയുമ്പോള്‍ ..അവന്‍     വിതുമ്പുന്നുണ്ടാ യിരുന്നു .
  ...എന്തിനാടാ പൊട്ടാ കരയുന്നേ സന്തോഷിക്കല്ലേ  വേണ്ടത് .....ആര്  കരയുന്നു ഗഡ്യേ  ഇത് സന്തോഷാശ്രുവാടാ .. കണ്ണ് തുടച്ചു കൊണ്ട്  സ്വതസിദ്ധമായ ശൈലിയില്‍ ജോസ് ..

            നഗരത്തിന്റെ തിരക്കില്‍ നിന്നും അബുദാബിയിലെ മണല്‍കാടുകള്‍കിടയിലൂടെ അനന്തമായി കിടക്കുന്ന റോഡിലൂടെ ഞങ്ങളൂടെ പിക്ക് അപ്  വാന്‍  നീങ്ങി ...ഈന്തപ്പ നയും..മണല്‍ കുന്നുകളും കടന്ന്‍ എന്റെ മനസ്സ്  എന്റെ നാട്ടിലേക്കെപ്പോളോ യാത്രയായി  ...എന്നെ ഈ മണല്‍ കാട്ടിലേക്ക് പറിച്ചു നട്ട ദിവസങ്ങള്‍ ....സുഹൃത്തുക്കള്‍ ....വീട്ടുകാര്‍ ..സങ്കടം മുഴുവന്‍ ഉള്ളിലൊതുക്കി എന്റെ പ്രിയതമ..ഇനിയും പല്ലുവരാത്ത മോണയും കാട്ടി ചിരിക്കുന്ന എന്റെ  കുഞ്ഞ് വാവ ...കണ്ണിലുരുണ്ട് കൂടുന്നത് രക്ത ത്തുള്ളികളാണോ എന്നെനിക്ക്  തോന്നിയ നിമിഷങ്ങള്‍  ..അംബര  ചുംബികളായ കൂറ്റന്‍ കെട്ടിടങ്ങളും മനോഹരമായ ദൃശ്യങ്ങളും പ്രതീക്ഷിച്ചുവന്ന ഞാന്‍ എത്തിപ്പെട്ടത്  മണ്‍മലകളാല്‍ ചുറ്റപ്പെട്ട ഒരു ക്യാമ്പില്‍ ... ഇന്നേനീക്കിതല്ലാം പരിചിതമാണ് ..ചിന്തകള്‍ കാടുകയറി തുടങ്ങിയപ്പോളേക്കും വണ്ടി ക്യാമ്പിലേക്കുള്ള  ഗച്ച് റോഡിലേക്ക് പ്രവേശിച്ചിരുന്നു ..

           യാന്ത്രികമായ ദിവസങ്ങള്‍ വളരെ  പെട്ടന്നു കടന്നുപോയി അവധി കഴിഞ്ഞു ജോസും എത്തി  നാട്ടിലെ വിശേഷങ്ങളുമായി അവന്‍ പതിവ് ശൈലിയില്‍ സംസാരം തുടങ്ങി ..ഒഴിച്ച് വെച്ച ഗ്ളാസുകളില്‍ ഒന്ന്‍  എടുത്തു കൊണ്ട് ഞാനും അവന്റെ കേള്‍വിക്കാരില്‍ ഒരാളായി മാറി ...ഗ്ളാസുകളും ബോട്ടിലും കാലിയായപ്പോള്‍ റൂമിലും ആളൊഴിഞ്ഞു  ..ജോസ്  ഇനിയും സംസാരം നിര്‍ത്തിയിരുന്നില്ല . നാട്ട് വിശേഷങ്ങലൊക്കേ കടന്ന്‍ വീട്ടു വിശേഷങ്ങളിലേക്കായി അവന്‍ ..ഡാ
ഒക്കെ കള്ളത്തരങ്ങളാണെഡാ ...എല്ലാവര്‍ക്കും കാശുമതി ...എവിടേയും സ്നേഹമില്ലെടാ എല്ലായിടത്തും കള്ളത്തരങ്ങള്‍ മാത്രമേയുള്ളൂ ..അതിനേക്കാള്‍ നല്ലത് ഈ മണലാരണ്യമാടാ .ഇവിടെ നിന്നെ പോലെ എന്തും തുറന്ന്‍ പറയാന്‍ പറ്റുന്ന സുഹൃത്തുക്കള്‍ എങ്കിലും ഉണ്ടല്ലോ നാട്ടിലത്തേത്  കള്ളൂ മേടിച്ചു കൊടുത്തു സൃഷ്ടീക്കുന്ന  സൌഹൃദമാണ്  ഇന്ന്‍  ആത്മാര്‍ഥത എന്ന വാക്കിന് ഒരു വിലയുമില്ല ..എല്ലാവരും പൈസയുടെയും ..ആര്‍ഭാടത്തിന്റെയും പിന്നാലെയാണ് ..ഇവിടെയാണ്  ഗഡ്യേ നല്ലത്  ഇവിടെയാകുമ്പോള്‍ ....നമ്മൂടെ നാടിനെ സ്വപ്നം കണ്ടും നാടിന്റെ ഇല്ലാത്ത മനോഹാരിതയും,വിശേഷങ്ങളും പറഞ്ഞു..സ്വപ്നം കണ്ടു .. ജീവിക്കാം ..

  ഡയറി മടക്കി കബോറ്ഡിലേക്ക്  വെക്കുമ്പോള്‍ കണ്ണാടിയില്‍ കണ്ട എന്റെ പ്രതിബിംബം  ഡയറിയിലെ ഒരു കഥാപാത്രതിന്‍റേതല്ലേ എന്ന ചിന്ത എന്നില്‍ നിറഞ്ഞു നിന്നിരുന്നു ..

     (പാഥേയം മാഗസിനില്‍  പ്രസിദ്ധീകരിച്ച കഥ )                                                                                                                        

ലേബലുകള്‍:

എന്‍റോസള്‍ഫാന്‍ ---- ചില സത്യങ്ങള്‍

പൂക്കള്‍ തോറും പാറി നടക്കുന്ന ബഹുവര്‍ണ്ണ ചിത്ര ശലഭങ്ങള്‍ക്ക് സമാനമാണ്  നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളും,അവരുടെ കൊഞ്ചലുകളും കളിയും ചിരിയും നമ്മൂടെ മനസ്സിലെ ഏത് വിഷമത്തെയും അകറ്റാന്‍ നമ്മെ സഹായിക്കുന്നതാണ്‍ ... എങ്കില്‍ ഒരു നാടുമുഴുവന്‍ ആ കിളികൊഞ്ചലുകളോ ചിരിയോ ഒന്നുമില്ല എന്നോരാവസ്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പറ്റുമോ?
എത്രയോ ഭയാനകമാണ് ഈ അവസ്ഥ അല്ലേ ?നമ്മുടെ കൊച്ചു കേരളത്തിലെ കാസര്‍ഗോഡ്  ജീല്ലയിലെ പതിനൊന്നോളം പഞ്ചായത്തിലെ ജനങ്ങളുടെ അവസ്ഥ ഇതാണ് . കളിയും ചിരിയും നിന്നുപോയ ബാല്യങ്ങള്‍ ,അവര്‍ക്കുമുന്നില്‍ നിസ്സഹായരായി നില്‍ക്കുന്ന മാതാ പിതാക്കള്‍ ..ജനിക്കുന്ന കുട്ടികള്‍ക്ക്  ബുദ്ധിപരവും ശാരീരികവുമായ വൈകല്യങ്ങള്‍,മാരകമായ ക്യാന്‍സര്‍ ബാധകള്‍ ഒരു നാടിനെ മുഴുവന്‍ ദുരിതത്തിലാഴ്ത്തി  പത്ര ദൃശ്യമാധ്യമങ്ങള്‍ വഴി നിറഞ്ഞുനിന്ന നമ്മുടെ സഹോദരങ്ങളൂടെ ആ മുഖങ്ങള്‍ ഏതൊരു മനുഷ്യന്റെയും കരളലിയിപ്പിക്കുന്നതാണ്‍.


        കാസര്‍ഗോഡ്  ജില്ലയില്‍  ചില ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ എണ്‍പതുകളുടെ  തുടക്കത്തിലാണ് എണ്‍ഡോസള്‍ഫാന്റെ  ഭവിഷ്യത്തിലേക്ക്  പത്രമാധ്യമങ്ങള്‍ ഈ നാട്ടിലെ ജനതയുടെ ശ്രദ്ധക്ഷണിച്ചത്.  എന്നിട്ടും   ഇരുപത്തി മൂന്ന് വര്‍ഷക്കാലം കേരളസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്ളാന്‍റേഷന്‍  കോര്‍പ്പറേഷന്‍ ഓഫ് കേരള  ഒരു ജില്ലയിലെ മുഴുവന്‍ ജനതയെയും മാറാരോഗങ്ങളീലേക്ക് തള്ളിവിടാന്‍ കെല്‍പ്പുള്ള ആ വിഷം പച്ചപട്ട് വിരിച്ചിരിക്കുന്ന കാസര്‍ഗോഡ് ജില്ലയുടെ ആകാശത്തു നിന്നും മഴകണക്കെ സ്പ്രേ  ചെയ്തു..5 മില്ലീലിറ്റര്‍ നമ്മുടെ ശരീരത്തിന്റെ  ഉള്ളില്‍ ചെന്നാല്‍ ഒരുമനുഷ്യ ജീവെനെടുക്കാന്‍ കെല്‍പ്പുള്ള ആ കൊടും വിഷം കാസര്‍ഗോട്ടെ ജലാശയങ്ങള്‍ മുഖേനയും അന്തരീക്ഷം വഴിയും ജനങ്ങളുടെ ശരീരത്തില്‍ എത്തുകയും മാരകമായ പലരോഗങ്ങള്‍ക്കും ഈ നാട്ടിലെ പാവം ജനത അടിമ പ്പെടുകയും ചെയ്തു തലമുറകളില്‍ നിന്നും തലമുറകളിലേക്ക് ജനിതക വൈകല്യങ്ങള്‍ പടരുക വഴി ഒരു സമൂഹത്തിനെ,വീടിന്റെ ഭാവിയെ തല്ലികെടുത്തുകയാണ്  ചെയ്യുന്നത്.ഇത് വരെ കാസര്‍ഗോട്ടിലെ കൃഷിക്കാരോ,ജനങ്ങളോ ആരും കാണാത്ത തേയില കൊതുകിനെ നിവാരണം ചെയ്യാന്‍ ആണീ ചെയ്ത്ത് എന്നാണ് സംസ്ഥാന പ്ളാന്‍റേഷന്‍ കോര്‍പ്പറേഷനിലെ മനുഷ്യതീനികളൂടേ ഭാഷ്യം.ജില്ലയില്‍ എണ്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച് തുടങ്ങിയ ആദ്യകാലങ്ങളില്‍ തന്നെ ആ പ്രദേശങ്ങളിലെ സസ്യ പക്ഷി മൃഗാതികളൂടെ  നാശം തുടങ്ങിയതായി  ഈ നാട്ടിലെ കര്‍ഷകര്‍  ബന്ധപ്പെട്ട അധികാരികളൂടെ ശ്രദ്ധയില്‍ പ്പെടുത്തിയെങ്കിലും ആ പാവങ്ങള്‍ അവഗണിക്കപ്പെടുകയായിരുന്നു.1997ഇല്‍ ഡോക്ടര്‍ മോഹന്‍ കുമാര്‍ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ശ്രദ്ധയില്‍ പ്പെടുത്തി  എങ്കിലും ഫലം മുന്നത്തേത് തന്നെയായിരുന്നു .2001ഇല്‍ സി.എസ്.ഇ  നടത്തിയ പഠനത്തില്‍ കാസര്‍ഗോട്ടെ മണ്ണിലും ജലത്തിലും അളവില്‍ കൂടുതല്‍ വീഷാംശം ഉണ്ടെന്ന്‍ തെളിയുകയും ഇത് ഒരു വിവാദത്തിന്‍ തിരികൊളുത്തുകയും  അത് കൂടുതല്‍ പഠനങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.ദരിദ്രരും സമൂഹത്തില്‍ പിന്നോക്കം നീക്കുന്നവരുമായ പാവപ്പെട്ട കര്‍ഷകരെയും നാട്ടുകാരെയും പി.സി.കെ  ഉദ്യോഗസ്ഥര്‍ ഭീഷണി പ്പെടുത്തിയ മൂലം ജനങ്ങള്‍ തങ്ങളൂടെ ദുരിതങ്ങള്‍ പുറത്ത് പറയാന്‍ മടിച്ചിരുന്നു.ദൈവത്തിന്റെ സ്വന്തം നാടായ കേരളം അക്ഷരാര്‍ത്ഥത്തില്‍  തരിച്ചു പോയ വാര്‍ത്തകളാണ് പിന്നീട് മാധ്യമങ്ങളിലൂടെ നമ്മള്‍ അറിഞ്ഞത് .ഖദരിട്ട രാഷ്ട്രീയ നഭുംസകങ്ങളൂടേ പിന്തുണയുള്ള പി.സി.കെയിലെ ഉദ്യോഗസ്ഥരുടെ ഭീഷണിയിലും
പ്രലോഭനങ്ങളിലും തളരാതെ മുന്നോട്ട് പോയ ലീലാകുമാരിയമ്മയെപോലുള്ള  മനുഷ്യ സ്നേഹികള്‍ കേരളത്തെ മുഴുവന്‍ എണ്‍ഡോസള്‍ഫാന്‍ വിഷയത്തിലേക്ക് ശ്രദ്ധതിരിപ്പിച്ചു.പക്ഷേ അധികാര വര്‍ഗ്ഗം എന്നും എണ്‍ഡോസള്‍ഫാന്‍ ലോബിക്കൊപ്പമായിരുന്നു.മരിച്ചുവീഴുന്ന അല്ലെങ്കില്‍ മരിച്ചു കൊണ്ട് ജീവിക്കുന്ന ആ പാവങ്ങളൂടെ ജീവനു അവര്‍ വിലകല്‍പ്പിച്ചതേയില്ല.


 യൂറോപ്യന്‍ യൂണിയന്‍ , നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ , പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ  എഴുപത്തിമൂന്നിലധികം രാജ്യങ്ങളില്‍ എണ്‍ഡോസള്‍ഫാന്‍ ഇതിനകം നിരോധിച്ചു കഴിഞ്ഞു.എന്‍റോസള്‍ഫാന്‍റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്.2010 ഇല്‍  ജനീവയില്‍ വെച്ച് നടന്ന കണ്‍വെന്‍ഷനില്‍ ഇന്ത്യയും എണ്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളും ഈ വിഷം നിരോധിക്കേണ്ടത്തില്ല എന്നനിലപാടാണ് സ്വീകരിച്ചത് .ബ്രസീല്‍ ,ജപ്പാന്‍ , അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ എന്‍റോസള്‍ഫാന്‍ നിരോധനവും അത് പ്രായോഗികമാക്കിയ രീതിയും വളരെ വ്യക്തമായി വിശദീകരിക്കുകയും ചെയ്തു .ഇതിനിടയില്‍ ആസ്ട്രേലിയയും ഈ മാരക വിഷത്തെ നിരോധിച്ചു.അവര്‍ ആസ്ട്രേലിയയില്‍  എണ്‍ഡോസള്‍ഫാന്‍റെ നിരോധനത്തിനായി നടന്ന സമരങ്ങളും ജനങ്ങളെ അതിന്റെ ഭവിഷത്തുകള്‍ മനസ്സിലാക്കി കൊടുക്കുന്നതിനായി കാസര്‍ഗോട്ടെ മൂളിയാറിലും,എന്‍ മകജെയിലും എത്തി ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളെ പറ്റിയും വിശദമായി അവതരിപ്പിച്ചിട്ടും , എന്‍റോസള്‍ഫാന്‍ കീടനാശിനി നിരോധിക്കുന്ന കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവിശ്യമാണെന്നും ,മനുഷ്യനില്‍ എണ്‍ഡോസള്‍ഫാന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇത് വരെ കണ്ടെത്താനായിട്ടില്ല,എന്നുമായിരുന്നു ഇന്ത്യാ ഗവണ്‍മെന്‍റിന്റെ നിലപാട് .ജനീവയില്‍ നടന്ന ചര്‍ച്ചകളില്‍ എല്ലാം തന്നെ എണ്‍ഡോസള്‍ഫാന്‍ വിഷമല്ലെന്നും ഒരു ഗ്ളാസ് പാലുകഴിച്ചാല്‍ ആളുകള്‍ മരിക്കാന്‍ സാധ്യതയുള്ളത് പോലെ മാത്രമുള്ള സാധ്യതയേ എണ്‍ഡോസള്‍ഫാന്‍ കൊണ്ടുള്ളൂ എന്നുള്ള എന്‍റോസള്‍ഫാന്‍ പ്രതിനിധിയുടെ ജല്‍പനങ്ങള്‍ക്ക് ഇന്ത്യന്‍ പ്രതിനിധികള്‍ പിന്തുണച്ചു വെന്നും ഇന്ത്യയിലെ കൃഷിക്കാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്നും അത് കോണ്ട് തന്നെ കൃഷി മുന്നോട്ട് പോകണമെങ്കില്‍ എന്‍റോസള്‍ഫാന്‍ കൂടിയേ തീരൂ എന്നും ഇന്ത്യയുടേ കാര്‍ഷിക വകുപ്പിലെ പ്രതിനിധി വന്ദനാജെയ്നിന്‍റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ആ സഭയയില്‍ ഞെട്ടല്‍ ഉളവാക്കീ എന്നും മാതൃ ഭൂമി ആഴ്ചപതിപ്പിലെ ഒരു ലേഖനത്തില്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത സി .ജയകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.നിക്ഷ്പക്ഷമായി നടത്തിയ ഒട്ടനവധി പഠനങ്ങളില്‍ എന്‍ടോസള്‍ഫാന്‍ എന്ന മാരക വിഷത്തിന്റെ ദൂഷ്യങ്ങള്‍ ലോകത്തിന് മുഴുവന്‍ മനസ്സിലായിട്ടും,കീടനാശിനി ലോബിയുടെ ദല്ലാളായി വന്ന്‍ ഒരിക്കല്‍ എന്‍റോസള്‍ഫാണ് അനുകൂലമായ വിധി എഴുതിയ അതേ മഹാനേ ചെയര്‍മാനാക്കി കൊണ്ട്  പുതിയ ഒരു സംഘം കൂടി പഠനം നടത്താന്‍ വരുന്നു അത്രേ.ഒരു പാടുതവണ മാധ്യമങ്ങളൂടേയും,പഠന സംഘങ്ങളൂടേയും മുന്നില്‍ പ്രദര്‍ശന വസ്തു കണക്കെ നില്‍ക്കേണ്ടി വന്ന ആ പാവം ജനങ്ങളെ ഇനീയും പരിഹസിക്കാനാണോ ഒരു പഠനം കൂടി.അതോ നക്ഷത്ര ഹോട്ടലുകളീല്‍ താമസിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഒരു ഉല്ലാസയാത്ര നടത്താനോ.ഒടുവില്‍ ഖദറിന്റെ മറവിലെ ഒരു എന്‍റോസള്‍ഫാന്‍  ദല്ലാളെ കൂടി നമ്മള്‍ കണ്ടു.ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട  മഹാനായ കേന്ദ്രമന്ത്രി കെ.വി തോമസ്.. ബഹുമാന പ്പെട്ട മന്ത്രി ഒരു പക്ഷേ മന്ത്രിമാളികകളില്‍ ഇരിക്കുമ്പോള്‍ ഈ പാവങ്ങളെ മനസ്സിലാക്കാന്‍ സമയമില്ലായിരിക്കാം അങ്ങേക്ക്..പക്ഷേ മനുഷ്യനില്‍ ഇത് മാരക രോഗങ്ങള്‍ വരുത്തുന്നതിന് തെളിവില്ല എന്ന പ്രസ്താവനകൊണ്ട് അങ്ങ് എന്താണ്‍ ഉദ്ദേശിച്ചത്.താങ്കളൂടെ  സംശയം ദൂരീകരിക്കാന്‍   അങ്ങയെ നിയന്ത്രിക്കുന്ന എന്‍റോസള്‍ഫാന്‍ കമ്പനിക്കാര്‍ പറയുന്ന പോലെ പാലിന്റെ അത്ര മാത്രം വിഷാംശമുള്ള ഈ കീടനാശിനി നമുക്ക് ജനസേവകനായ അങ്ങില്‍ തന്നെ പ്രയോഗിച്ച് നോക്കിയാലോ.
   ഇന്ന്‍ കാസര്‍ഗോട്ടെ പച്ചവിരിച്ച് നില്‍ക്കുന്ന കൃഷിയിടങ്ങള്‍ക്ക് മുകളില്‍ കിളികളും ചിത്ര ശലഭങ്ങളും എത്തി തുടങ്ങി.. ഈ മാരക രോഗങ്ങളില്‍ നിന്ന്‍ മുക്തി നേടിയ ഒരു പുതിയ തലമുറക്കായ്  നമുക്ക് പ്രാര്‍ത്ഥിക്കാം സ്വപ്നം കാണാം  


[പാഥേയം മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനം ]



                                                                                                          

ലേബലുകള്‍:

സന്ദീപ് ഉണ്ണിക്കൃഷ്ണന്‍



ഭാരതംബക്ക് ആ ധീരപുത്രനെ നഷ്ടപെട്ടിട്ട് മൂന്നു  വര്ഷം തികയുന്നു.പിറന്ന നാടിന്റെ മാനം രക്ഷിക്കാനായ്‌ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ആ ധീരനായ യോദ്ധാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ആ മഹാന്റെ കുടുംബത്തിന്റെ പ്രാര്‍ഥനയില്‍ പങ്കുകൊള്ളുകയും ചെയ്യുന്നതിനോടൊപ്പം ഭാരതാംബയെ ശിഥിലപെടുത്താന്‍ വരുന്ന ഏതു ഭീകരവാദിയെയും നേരിടാന്‍ പിറന്ന നാടിന്റെ മാനം കാക്കാനായ്‌ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാന്‍ ഓരോ ഭാരതീയനും അഭിമാനമുള്ളു എന്ന് ഓര്‍മ്മിപ്പിക്കട്ടെ

ഐ എസ ആര്‍ ഓ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഉണ്ണികൃഷ്ണന്റെയും ധനലക്ഷ്മിയുടെയും മകനായി ആയിരത്തി തൊള്ളായിരത്തി എഴുപത്തി എഴില്‍ സന്ദീപ്‌ ജനിച്ചു ഉല്‍സൂരിലെ ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിലാണ് സന്ദീപ് തന്റെ 14 വര്‍ഷം നീണ്ട വിദ്യാഭ്യാസ ജീവിതം നയിച്ചത്. 1995-ല്‍ ഇവിടെനിന്ന് ശാസ്ത്രത്തില്‍ ബിരുദവും നേടി. പഠനകാലത്ത് കായികഇനങ്ങളില്‍ ഏറെ താല്പര്യം കാണിച്ചിരുന്ന സന്ദീപ് സ്കൂളിലെ മികച്ച ഓട്ടക്കാരനായിരുന്നു. 1995-ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. പഠനത്തിനുശേഷം 1999-ല്‍ ഇന്ത്യന്‍ കരസേനയുടെ ബിഹാര്‍ റെജിമെന്‍റില്‍ ചേര്‍ന്നു. കരസേനയിലെ സൈനികജീവിതത്തിനിടയില്‍ ജമ്മു കശ്മീര്‍, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നേരിടാനും അദ്ദേഹം നിയോഗിക്കപ്പെട്ടു.2007 ജനുവരി മുതല്‍ ദേശീയ സുരക്ഷാസേനയില്‍ ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ചു. അവിടെ അദ്ദേഹം 51 സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2008-ല്‍ ഭീകരവാദികള്‍ മുംബൈ ആക്രമിച്ചപ്പോള്‍ ബന്ദികളാക്കിയവരെ രക്ഷിക്കാന്‍ നിയോഗിച്ച ദേശീയ സുരക്ഷാസേനയില്‍ അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണന്‍. തീവ്രവാദികള്‍ നിലയുറപ്പിച്ച താജ് ഹോട്ടലിലേക്ക് കമാന്‍ഡോകള്‍ നടത്തിയ പ്രത്യാക്രമണം ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോ എന്നായിരുന്നു അറിയപ്പെട്ടത്. ഏറ്റമുട്ടലില്‍ പരിക്കേറ്റ ഒരു കമാന്‍ഡോയെ അവിടെനിന്ന് മാറ്റിയശേഷം തീവ്രവാദികള്‍ക്കുനേരെ കുതിച്ച സന്ദീപ് പിന്‍ഭാഗത്ത് വെടിയേറ്റു വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. പിറന്ന നാടിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ജീവന് നഷ്ടപെട്ട അദ്ധേഹത്തിനു മരണാനന്തര ബഹുമതിയായ്‌ ഭാരത സര്‍ക്കാര്‍ അശോക ചക്രം നല്‍കി ആദരിച്ചു.

                       
                                   ഭാരത് മാതാകി ജയ് 

ലേബലുകള്‍:

ഹര്‍ഷേട്ടന്‍

രാഷ്ട്രീയത്തിന്റെ ചൂടും ചൂരും അതിന്റെ ഏറ്റവും പാരമ്യത്തില്‍ നില്‍ക്കുന്ന കൊടുങ്ങല്ലൂരില്‍ തിരഞ്ഞെടുപ്പ് അടുത്താലത്തെ അവസ്ഥ പറയേണ്ടതില്ലല്ലോ.തിരഞ്ഞെടുപ്പ് പ്രചരണവാഹനത്തിന്റെ ശബ്ദം കേള്‍ക്കുമ്പോളേക്കും നോട്ടീസിനായ് വാഹനത്തിന്റെ പിന്നാലെ ഓടിയിരുന്ന കാലം.സ്ഥാനാര്‍ത്തികളോടായിരുന്നില്ല അന്ന്  ആരാധന ഘന ഗാംഭീര്യ ശബ്ദത്തില്‍ ഒഴുകി എത്തുന്ന അനൌണ്‍സ്മെന്‍റ് കാരനോടായിരുന്നു.മാത്രമല്ല ഓരോപാര്‍ട്ടിക്കാരുടെയും സ്ഥിരം വാചകങ്ങളും ഹൃദിസ്ഥമായിരുന്നു.വീടിന് തൊട്ടടുത്തുള്ള ഹര്‍ഷേട്ടന്‍ എനിക്കും ചങ്ങാതിമാര്‍ക്കും ത്രിവര്‍ണ്ണ പതാകയില്‍ കൈപ്പത്തി ആലേഖനം ചെയ്ത ബാഡ്ജുകള്‍ തരുമായിരുന്നു പരംപരാഗതമായി  എന്‍റെ വീട്ടുകാരും കോണ്‍ഗ്രസ്സുകാരായിരുന്നത്  കൈപ്പത്തി ബാഡ്ജ്  ഷര്‍ട്ടില്‍ കുത്തി നടക്കുന്നത് കൊണ്ട്  വീട്ടുകാര്‍ക്കും എതിര്‍പ്പില്ലായിരുന്നു.തിരഞ്ഞെടുപ്പ്  റിസല്‍റ്റ് വന്നപ്പോള്‍ ഹര്‍ഷേട്ടന്‍റെ പാര്ട്ടി തോറ്റതിന്‍റെ കാരണങ്ങള്‍ അച്ഛനും ഹര്ഷേട്ടനുമിരുന്ന്  പറഞ്ഞു കൊണ്ടിരിക്കയാണ്‍.ഹര്‍ഷേട്ടാ അടുത്ത പ്രാവീശ്യം നമ്മുടെ സ്ഥാനാര്‍തിയേയും സഖാവ്  എന്ന്‍  പേരിനു മുന്നേ ചേര്‍ത്ത് വിളിച്ചു പ്രയുമ്പോള്‍ പറയണം ഹര്‍ഷേ ട്ടനെയും ഇനി സഖാവ്  ചേര്‍ത്തേ ഞാന്‍ വിളിക്കൂ എന്ന്‍  ഞാന്‍ പറഞ്ഞു തീര്‍ന്നതും അവിടെ ഒരു കൂട്ടച്ചിരി ഉയര്‍ന്നു.(സ്ഥാനാര്‍ഥിയുടെ മുന്നില്‍ സഖാവ് ചേര്‍ത്ത് വിളിക്കുന്നത് എന്തോ എനിക്ക്  കൂടുതല്‍ രസകരമായി തോന്നിയിരുന്നു )എന്താ സംഭവമെന്ന്  മനസ്സിലായില്ലെങ്കിലും എന്തോ മണ്ടത്തരമാണെന്ന് മനസ്സിലായ ഞാന്‍ പതുക്കെ സ്ഥലം കാലിയാക്കി.അന്ന് പറഞ്ഞതിലെ മണ്ടത്തരം പിന്നീടു  മനസ്സിലായെങ്കിലും ഹര്‍ഷേട്ടന്‍ എനിക്ക് സഖാവ്  ഹര്‍ഷേട്ടനായി തുടര്‍ന്നു.
         ഒരുമിച്ച്  കളിച്ചു വളര്‍ന്ന ചങ്ങാതിമാര്‍ പലരാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറഞ്ഞു പരസ്പരം പോരടിക്കുന്നതും ഇല്ലാതാക്കുന്നതും കണ്ടു വളര്‍ന്ന എന്നില്‍ രാഷ്ട്രീയം എന്നത്  വെറുപ്പുളവാക്കുന്ന ഒന്നായി മാറി.
   നിര്‍ത്താതെയുള്ള ഫോണ്‍വീളീ കേട്ടാണ്‍ ഞാന്‍ ഞെട്ടി യുണര്‍ന്നത് .ഫോണിന്‍റെ മറ്റേതലക്കല്‍നിന്നും ഒരറിയിപ്പ് ....ഹര്‍ഷേട്ടന്‍ പോയി...........എന്തായിരുന്നു എന്ടെ ആ നിമിഷത്തെ വികാരം എന്നെനിക്കറിയില്ല ശുഭ്ര വസ്ത്രധാരിയായ ആ മനുഷ്യന്‍ അത്രക്കും എന്‍റെ മനസ്സിനെ സ്വാധീനിച്ചിരുന്നു.ഇലക്ട്രിക് ബള്‍ബിന്‍റെ അരണ്ടവെളിച്ചത്തില്‍  നിശ്ചലനായി തറയില്‍ കിടക്കുന്ന ഹര്ശേട്ടന്‍.  ആരൊക്കെയോ ചുറ്റുമിരുന്ന്  കരയുന്നുണ്ട്  എന്‍റെ കണ്ണീല്‍ ഇരുട്ട് കയറുന്ന പ്രതീതി, ഫാനിലേക്ക് നീളുന്ന കൈലിയും ശരീരത്തിനു  ചുറ്റും രക്തവും തൊട്ടടുത്തെത്തിയപ്പോള്‍ മാത്രമാണ്  ഞാന്‍  ആണ് കണ്ടത്


            എന്താണ് സംഭവമെന്നറിയില്ല ആത്മഹത്യ ആണെന്ന്‍  തോന്നുന്നില്ല കണ്ടിട്ട്  രക്തമുണ്ടായിരുന്നു ചുറ്റും വഴിയരികില്‍ നിന്നിരുന്ന ആള്‍കൂട്ടത്തില്‍നിന്നാരോ പതിഞ്ഞ ശബ്ദത്തില്‍ പറയുന്നത്  കേട്ടു. ഒരു പാട് ചോദ്യങ്ങള്‍ ഉണ്ടായിരുന്നു മനസ്സില്‍ ആത്മഹത്യ ആണെങ്കില്‍ എന്തിന് ? അല്ല മറിച്ചാണെങ്കില്‍ ആര് ?നീ ആവിശ്യമില്ലാത്ത കാര്യത്തിലൊന്നും ഇടപെടേണ്ട അവര്‍ക്ക് ആള്‍ക്കാരുണ്ട്  അവര്‍ നോക്കികൊള്ളും സംശയം ചോദിച്ചപ്പോള്‍ വീട്ടിലെ മറുപടി ഇതായിരുന്നു .
ആ ശുപത്രിയില്‍ കൊണ്ടുപോകാതിരിക്കാന്‍ പറ്റില്ല പക്ഷേ എല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ട്  ബോഡി പെട്ടന്നു തന്നെ വിട്ടു കിട്ടും എന്ന്‍  ജനപ്രതിനിധി അണികളോട്  പറയുന്നത്  കേട്ടപ്പോള്‍ ഹര്‍ഷേട്ടനോടെനിക്  സഹതാപമാണ് തോന്നിയത് .ആ  സാധു ഈ പാര്‍ട്ടിക്ക്  വേണ്ടിയാണല്ലോ ജീവിതം മാറ്റിവെച്ചത് .ഇന്നും ആ വീടിന്  മുന്നിലൂടെ പോകുമ്പോള്‍ ഞാന്‍ അറിയാതെ എന്‍റെ കണ്ണൂകള്‍ ആ പൂമുഖത്തേക്ക്  എത്തിനോക്കാറുണ്ട്  തൂവെള്ള ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ച്  ഹര്‍ഷേട്ടന്‍ ചിരിക്കുന്നുണ്ടോ എന്ന്‍

ലേബലുകള്‍:

നമ്മുടെ ഭൂമിയെ രക്ഷിക്കൂ

  ഏപ്രില്‍ 22 ലോകം മുഴുവന്‍ ഭൌമദിനമായി ആചരിക്കുന്നു.നമ്മള്‍ വസിക്കുന്ന ഭൂമി ഇന്ന് നേരിടുന്നത് കനത്ത വെല്ലുവിളികളാണ്‍ വര്‍ഷങ്ങള്‍ക്കു മുന്പ് കൃത്യമായ ഒരു കാലാവസ്ഥക്രമം ഉണ്ടായിരുന്നു നമ്മള്‍ക്ക്.കുറെ കാലമായി ഈ ക്രമമൊക്കെ നമ്മള്‍ക്ക് തെറ്റി തുടങ്ങിയിട്ട്.കാലാവസ്ഥാവ്യതിയാനങ്ങളുടെ അപകടകരമായ അവസ്ഥയിലൂടെയാണ് നാമിന്നു കടന്ന് പോകുന്നത്.താപനില അപകടകരമാംവിധത്തില്‍ കുതിച്ചുയരുമ്പോളും കാലംതെറ്റി പെയ്യുന്ന മഴയും ശൈത്യമില്ലാത്ത ശൈത്യകാലവും ഒക്കെ വരുമ്പോള്‍ കലി കാലമെന്ന്  പിറുപിറുത്ത് കൊണ്ട് ആറെയൊക്കെയോ ശപിക്കുന്ന നമ്മളില്‍ ഭൂരിഭാഗം പേരും എന്താണീ ഭീകരമായ അവസ്ഥയ്ക്ക് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ.ഇല്ല എന്നുതന്നെയായിരിക്കും ഭൂരിഭാഗം പേരുടെയും ഉത്തരം.അഥവാ ഇതൊക്കെ ഞങ്ങള്‍ക്കറിയാം എന്ന് ഉത്തരം പറയുന്നവരാണെങ്കില്‍ കൂടി ,അതിന് എന്താണ് പരിഹാരം എന്ന് ചിന്തിക്കുന്നവര്‍ ഞാന്‍  എന്‍റെ ഭൂമിയുടെ നീലനില്‍പിനെ തകര്‍ക്കത്തക്കാവിധം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ചിന്തിക്കാറുണ്ടോ ? ഉണ്ടെങ്കില്‍ അതിന് പ്രധിവിധി ചെയ്യാറുണ്ടോ ?അങ്ങേയറ്റം വിഷമകരമായ സത്യം സാക്ഷരതയിലും വിദ്യഭാസത്തിലുമൊക്കെ മുന്നോക്കം നില്‍ക്കുന്ന നമ്മള്‍ കേരളീയര്‍ ഇതെല്ലാം അറിഞ്ഞിരിന്നിട്ടും അറിഞ്ഞില്ല എന്നു നടിക്കുകയോ ,ഞാന്‍ ഒരാള്‍ മാറിയിട്ടേന്താ വരാനുള്ളത് വരും എന്ന ഖേദകരമായ ചിന്തപിന്‍തുടരുന്നവരാണ്‍.ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന നമ്മള്‍ ആ പേരിനു അര്‍ഹറാണോ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.നാളത്തെ പൌരന്‍മാരായ യുവാക്കളില്‍ നിന്നുതന്നെയാണ് മാറ്റങ്ങള്‍ ആദ്യം വരേണ്ടത് അന്ധമായ രാഷ്ട്രീയ വൈരാഗ്യത്തിനും മദ്യത്തിനും പുറകെ പോകുന്ന ഇന്നത്തെ യുവ തലമുറ മുന്നോട്ട് വന്നാല്‍ ഇനിയും നമ്മള്‍ക്ക് നമ്മൂടെ ഭൂമിയെ രക്ഷിക്കാന്‍ കഴിഞ്ഞേക്കാം.നശിപ്പിക്കപ്പെടുന്ന പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാന്‍ സുഗുതകുമാറിയും മേധാപട്ക്കറെയും പോലുള്ളവര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ ഇവര്‍ക്കൊന്നും വേറെപണിയില്ലെ എന്നുചോദിക്കുന്ന അവസ്ഥ നമുക്ക് മാറ്റിയെടുത്തേ പറ്റൂ.ഒരുകാലത്ത് മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങിയാണ്‍ ജീവിച്ചിരുന്നത് എന്നവന്‍ പ്രകൃതിയില്‍ നിന്നും അകലാന്‍ തുടങ്ങിയോ അന്ന് മുതല്‍ നാം പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണക്കാരായിമാറി.എന്താണ് നമ്മൂടെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം

ഭൂമി മരണാസന്നം  പ്രതി നമ്മള്‍ 

നമ്മളെ കാത്തിരിക്കുന്നത് ദുരന്തങ്ങളുടെ നാളുകളാണെന്ന് പല പരിസ്ഥിതി വിദഗ്ദരും നമ്മെ ഓര്‍മ്മപെടുത്തുന്നു.ഭൂമി ഇല്ലാതാവുന്ന ഒരവസ്ഥ ആ ചിന്തകള്‍ പോലും നമ്മെ പേടിപ്പിക്കുന്നതാണ്‍.ഭൂമിക്ക് പനീ കൂടി കൊണ്ടേയിരിക്കുന്നു സൂര്യതാപനത്തില്‍ സര്‍വ്വം കത്തിചാംപാലാകുന്ന അവസ്ഥയെ കുറിച്ച് പറഞ്ഞു തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഒരു വലിയ ദുരന്തം പടിവാതില്‍ക്കല്‍ എത്തിയപ്പോളാണ് പലരും ഉറക്കമുണര്‍ന്ന് തുടങ്ങിയത്.ദിനം പ്രതി അന്തരീക്ഷത്തില്‍ എത്തുന്ന കാര്‍ബണ്‍ ഡൈ ഓകസൈഡ്,മീഥൈന്‍ നൈട്രസ് ഓകസൈഡ്,ക്ളോറോ ഫ്ളൂറോ കാര്‍ബണൂകള്‍,നീരാവി തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളൂടെ അളവ് കൂടികൊണ്ടേയിരിക്കുന്നു. ഇവ  പുതപ്പ് പോലെ പ്രവര്‍ത്തിച്ച് സൂര്യപ്രകാശത്തിലുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങളെ പുറത്തേക്ക് വിടാതെ തടഞ്ഞു നിര്‍ത്തുന്നു.ഹരിത പ്രഭാവം എന്ന ഈ പ്രതിഭാസമാണ്‍ ഭൂമിയുടെ ചുട്ടു പൊള്ളുന്ന ഈ അവസ്ഥയ്ക്ക കാരണം കല്‍ക്കരി,പെട്രോളിയം,പ്രകൃതി വാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനവും വിവേചന രഹിതമായ വ്യവസായ പ്രവര്‍ത്തനങ്ങളും ഹരിത പ്രഭാവമുണ്ടാക്കാന്‍ വഴിയൊരുക്കുക മൂലം ഗ്ളോബല്‍ വാമിങ്ങിനും നമ്മുടെ രക്ഷാകവചമായ ഓസോണ്‍ പാളിയുടെ നാശത്തിനും വഴിയൊരുക്കുന്നു.വനങ്ങള്‍ വെട്ടി നശിപ്പിക്കുക മൂലം നമ്മുടെ വനസംപത്തിലുണ്ടായ ഗണ്യമായ കുറവാണ് അന്തരീക്ഷത്തില്‍ കാരബണ്‍ഡൈ ഓക്സൈഡിന്റെ അളവ് കുട്ടനുള്ള കാരണം.ഹിമാലയവും അന്‍റാര്ട്ടിക്കയും ഉള്‍പ്പെടെയുള്ള മഞ്ഞുമലകള്‍ അതിവേഗത്തില്‍ തന്നെ ഉരുകി തീരുമെന്നും ഇത് മൂലം സമുദ്രനിരപ്പ് ഉയരുകയും ഭൂമിയുടെ നല്ലൊരു ഭാഗം ജലത്തിനടിയില്‍ ആകുമെന്നും സമുദ്രനിരപ്പ് ഉയരുന്നത് മൂലം ദുരിതമനുഭവിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.കടല്‍ജലത്തില്‍ അലിഞ്ഞുചേരുന്ന കാര്‍ബണ്‍ഡൈയോക്സൈഡിന്റെ അളവു കൂടുന്നത് വഴി കടല്‍ ജലത്തില്‍ അമ്ളാംശം   കൂടുകയും സമുദ്രോദ്യാനമായ പവിഴപ്പുറ്റുകളും മത്സ്യ സമ്പത്ത് അടക്കമുള്ള ജൈവസംപത്തിന്‍റേയും നാശത്തിന് വെക്കുകയും ചെയ്യും.ലോകത്ത് ദിനംപ്രതി നമ്മള്‍ക്ക് നഷ്ടമാകുന്നത് 250ചതുരശ്ര അടി വനമേഖലയാണ്.അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്ത് പ്രാണവായുവിനെ പുറംതള്ളുന്ന വനമേഖലയുടെ നാശം ഭൂമിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതില്‍ തെല്ലും സംശയമില്ല.സൂര്യകിരണങ്ങളില്‍ നിന്നും നമ്മുടെ ആവാസവ്യവസ്ഥയെ തന്നെ രക്ഷിക്കുന്ന ഓസോണ്‍ പാളിയില്‍ ഉണ്ടാകുന്ന വിള്ളലുകള്‍ നമ്മുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും വിധം അപകടകരമാണ്

   പ്രതീക്ഷാ നാമ്പുകള്‍ 

   ഹരിത വാതകങ്ങള്‍ പുറത്തു വിടാത്ത ഇന്ധനശ്രോതസ്സുകളാണ്‍ വരും കാലത്തിന്റെ രക്ഷ.ഹൈഡ്രജന്‍ ഇന്ധനസെല്ലുകളും,സൌരോര്‍ജ്ജസെല്ലുകളും നാനോ സോളാര്‍ സെല്ലുകളൂമൊക്കെ പുത്തന്‍ പ്രതീക്ഷകളാകുന്നു.ബാക്ടീരിയയെയും മറ്റും ഉപയോഗപ്പെടുത്തുന്ന മൈക്രോബിയല്‍ ഫ്യൂവല്‍ സെല്ലുകളും,ബയോഡീസലും ഇലകളില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പികാമെന്ന കണ്ടു പിടിത്തവുമൊക്കെ പ്രത്യാശക്ക് വകനല്‍കുന്നവയാണ്‍.ഓസോണ്‍ പാളികളുടെ വിള്ളലടക്കുന്ന നാനോ റോബോറ്ട്ടുകളും സമീപകാലങ്ങളില്‍ രംഗപ്രവേശം ചെയ്തേക്കാം.അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്സൈഡിനെ ഇന്ധനമാക്കി മാറ്റാമെന്ന അവകാശവാദവുമായി കാലിഫോറ്ണ്ണിയയിലെ ഒരു കൂട്ടം ശാസ്ത്രഞര്‍ രംഗത്തെത്തി കഴിഞ്ഞു.ഭൂമിയുടെ അടിത്തട്ടിലെ പാളികളിലേക്ക് കാര്‍ബണ്‍ഡൈയോക്സൈഡിനെ കടത്തിവിട്ടാല്‍ നൂറ്റാണ്ടുകളോളം അത് കുമിളകളായി കുരുങ്ങി കിടക്കുമെന്ന് മറ്റൊരു കൂട്ടം ശാസ്തഞ്ജ്ജന്‍മാരും രംഗത്തെത്തിയിട്ടുണ്ട് ഈ വാര്‍ത്തകളെല്ലാം പ്രതീക്ഷ നല്കുന്ന വയാണെങ്കിലും ഇവ പ്രാവര്‍ത്തികമാവാന്‍ സമയമെടുത്തേക്കാം.അത് വരെ കാത്തുനില്‍ക്കാതെ ഭൂമിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് മുന്നോട്ട് പോയേതീരൂ ഓര്‍ക്കുക നിങ്ങള്‍ നടുന്നത് ഒരു വൃക്ഷ തയ്യാകാം,തടയുന്നത് മരം മുറിക്കുന്നതിനെയാകാം അതിലൂടെ നിങ്ങള്‍ നേടൂന്നത് നിങ്ങള്‍ക്കും കുടംബത്തിനുമുള്ള പ്രാണവായുവാണ്.ലോകം മുഴുവന്‍ പ്രകൃതിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.നമ്മുടെ വനമേഖലയെ രക്ഷിക്കാന്‍,തലയെടുപ്പോടെ നില്‍ക്കുന്ന ഹിമവാനെ സംരക്ഷിക്കാന്‍ അത് വഴി നമ്മുടെ പൂര്‍വ്വികര്‍ നമുക്കായ് കാത്തു സൂക്ഷിച്ച പ്രകൃതി സമ്പത്ത് വരും തലമുറക്കായ് നമുക്കും കാത്തു സൂക്ഷിക്കേണ്ടതുണ്ട്.അതിനായി പ്രവര്‍ത്തിക്കാന്‍ ഒരാളെ പ്രേരിപ്പിക്കാന്‍ ഈ ലേഖനത്തിനായാല്‍  ഞാന്‍ കൃതാര്‍ത്ഥനായി.


പാഥേയം ഈ മാഗസിനില്‍ വന്ന എന്‍റെ ലേഖനം 

ലേബലുകള്‍:

ഓര്‍മ്മയിലെ വിഷു

ല ആഘോഷങ്ങളെയും പോലെ വിഷുവും ഇന്നു ടിവിയിലും ബീവറേജസ് സ്റ്റാളുകള്‍ക്കു മുന്നിലും അല്ലെങ്കില്‍ വിദേശ മദ്യഷാപ്പിന്റെ ശീതീകരണമുറിയിലോ ആണ് ആഘോഷിക്കുന്നത്.വാര്‍ഷിക പരീക്ഷകള്‍ കഴിഞ്ഞു ആദ്യമെത്തുന്ന ആഘോഷമായതിനാല്‍ വിഷു ആഘോഷിക്കാന്‍ ഇരട്ടി ഉത്സാഹമായിരുന്നു.പൂത്തിരിയും കമ്പിത്തിരിയും മത്താപ്പൂവും പടക്കവുമൊക്കെയായി വിഷു ആഘോഷിച്ചിരുന്ന കാലം മനസ്സിലെന്നും ആനന്ദം പകരുന്ന ഓര്‍മ്മകളാണ്. രാവിലെ കുളിച്ചു വരുമ്പോള്‍ അമ്മൂമ നല്‍കിയിരുന്ന  വിഷുകൈനീട്ടം ഒറ്റരൂപാ തുട്ടായിരുന്നു എങ്കിലും അതിന്‍റെ മൂല്യം അന്നുമിന്നും വിലമതിക്കാനാകാത്തതാണു.കണ്ണുകള്‍ പൊത്തിപ്പിടിച്ച് അമ്മ രാവിലെ കള്ളകൃഷ്ണനെ കണികാണാന്‍ കൊണ്ടുപോകുമായിരുന്നൂ.കാലം ഓടിമറഞ്ഞപ്പോള്‍ അമ്മൂമായും കാലയവനികക്കുള്ളില്‍ മറഞ്ഞു പോയി.അച്ചനുമമ്മയും പത്തുരൂപാ കൈനീട്ടം തരുമായിരുന്നു എങ്കിലും അത് സ്വീകരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം അമ്മുമ തന്നിരുന്ന ആ ഒറ്റ രൂപാ തുട്ടായിരുന്നു. (ഇന്നെന്‍റെ മകള്‍ക്ക് അമ്മ ഒറ്റരൂപ കൊടുക്കുമ്പോള്‍ അവള്‍ കൊഞ്ചി ചിരിക്കുന്നത് കാണുമ്പോള്‍ അമ്മക്ക് അമ്മൂമയുടെ മുഖമാണോ എന്ന് തോന്നാറുണ്ട്).
     കൌമാരം കടന്നു വന്നപ്പോള്‍ ആഘോഷങ്ങളെല്ലാം അവള്‍ക്കു സമ്മാനം നാല്‍കാനുള്ള വേളകളായ് കാലം അവളെ വേറെയോരാളുടേതാക്കിയതും ഒരു വിഷുകാലത്തായിരുന്നു.ഇന്നെന്‍ ജീവിത സഖിയെ ഞാന്‍ പ്രണയിച്ചു തുടങ്ങിയതും ജീവിതം ഈ മണലാരണ്യത്തിലേക്ക് പറിച്ചു നട്ടതും മറ്റൊരു വിഷു വിനായിരുന്നു. നമ്മുടെ നാടിന്റെ മണമാണ് വിഷുവും ഓണവുമെന്നോക്കെ ഇന്ന് ഞാന്‍ അറിയുന്നു .കീ കൊടുത്ത പാവകണക്കെ ഈ മണലാരണ്യത്തിലിരുന്ന് ദിവസങ്ങള്‍ തള്ളി നീക്കവേ എന്‍മനം കൊതിക്കുന്നു വിഷു പക്ഷിയുടെ പാട്ടൊന്ന് കേള്‍ക്കാന്‍..ഒരുകുല കര്‍ണ്ണികാരപ്പൂക്കള്‍ കാണാന്‍..നടക്കില്ലയെന്നറിയാമെങ്കിലും അമ്മൂമയില്‍ നിന്നും ഒരിക്കല്‍ കൂടി കൈ നീട്ടം മേടിക്കാന്‍..
സ്നേഹിക്കാന്‍ അറിയാവുന്ന   എല്ലാവര്‍ക്കും ഐശ്വര്യ സമൃദ്ധമായ ഒരു വിഷു ആശംസിക്കുന്നു

ലേബലുകള്‍:

വീണ്ടുമൊരു പ്രണയദിനം കൂടി


വീണ്ടുമൊരു പ്രണയദിനം കൂടി ആഗതമായി.വിദേശ സംസ്കാരത്തിന്റെ കടന്നുകയറ്റം നമ്മുടെ ജീവിത രീതിയെയും സമൂഹത്തെതന്നെ വളരെയധികം സ്വാധീനിച്ചപ്പോള്‍ നമ്മുടെ ഇടയിലേക്ക് കടന്ന് വന്ന ഒരു ദിനം.പ്രണയിക്കുന്നവര്‍ക്കായി ഒരു ദിവസം വാലന്‍‌റ്റൈന്‍സ് ഡേ.

കവികളും കഥാകാരന്മാരും ഒരു പാട് വര്‍ണ്ണിച്ചെങ്കിലും ഇനിയും വ്യക്തമായി നിര്വേചിക്കാനാകാത്ത ഒരു വികാരം. പ്രണയം ഒരു സ്വകാര്യ അനുഭവമാണ്. ഒരു വസ്തുവിനോടോ, വ്യക്തിയോടോ , വിഷയത്തോടോ, പ്രതിഭാസത്തോടോ ഒരാള്‍ക്ക് തോന്നുന്ന വര്‍ദ്ധിച്ച ഒരു അഭിനിവേശമാണ് പ്രണയം. നിര്‍വചനാതീതമായ ഒരു വാക്കാണ് പ്രണയം. വളരെ വിസ്തൃതമായ അര്‍‍ത്ഥങ്ങള്‍ കല്‍പ്പിക്കാവുന്ന ഒരു വിഷയമാണിത്. ഞാന്‍ എന്ന സത്തയെ പൂര്‍ണ്ണസമായി കൊടുക്കുന്ന, അര്‍പ്പിയക്കുന്ന, ഒരു അവസ്ഥയാണിത്. പ്രണയം വാത്സല്യമാണ്. പ്രണയം സ്നേഹമാണ്. ഇങ്ങനെ നീണ്ടു പോകുന്നു പ്രണയത്തിന്റെ നിര്‍വചനം.

എന്താണ് പ്രണയമെന്നു ചിന്തിക്കുന്നതിന് മുന്നേ നമ്മുടെ സമൂഹത്തില്‍ ഇന്നും ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവരുണ്ടോ എന്ന് അന്വേഷിക്കേണ്ടി യിരിക്കുന്നു ആത്മാര്‍ത്ഥമായ പ്രണയം അന്യമായികൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ പ്രണയവും കച്ചവടച്ചരക്കായി മാറിയിരിക്കുന്നു.കാമുകന്റെ വിരഹവേദനയും പ്രണയിനിയുടെ കാത്തിരിപ്പും ഇന്നു ആല്‍ബങ്ങളിലെ വരികളിലും അഭ്രപാളികളിലുമായി മാത്രമൊതുങ്ങിയിരിക്കുന്നു.എങ്കിലും ഒരിക്കലെങ്കിലും മൌനമായെങ്കിലും പ്രണയക്കാത്തവര്‍ ഉണ്ടാവില്ല എന്ന് തന്നെ നമുക്ക് പറയാം. പുസ്തകതാളുകല്‍ക്കിടയില്‍ ഹൃദയനൊമ്പരങ്ങള്‍ എഴുതി കൊടുത്തിരുന്ന കാലം ഒരുപ്രണയലേഖനം കൈമാറാന്‍ കാമുകിയുടെ പിന്നാലെ പോയിരുന്ന കാലം അവളെകാണാനായി മാത്രം തൊട്ടടുത്ത കാവിലേക്ക്‌ പോയിരുന്ന കാലം നമ്മുടെ എല്ലാവരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാകും.

“ഒരിക്കലെന്‍ മനസ്സില്‍ തോന്നിയ
മോഹങ്ങളവളോടോതോതതെ
എന്‍ അകതാരിലൊളിപ്പിച്ചു ഞാന്‍.

അവളോടു പറയാതെ എന്‍ മനസ്സിന്റെ
മണിചെപ്പില്‍ മൂടിവെചതല്ലാം
അവളോടുള്ള പ്രണയമായിരുന്നു.

പലനാളില്‍ വഴിയരികിലവളെ
പാര്‍ത്തപ്പോള്‍ വാക്കുകളുരിയാടാനാവതെ
കുഴങ്ങി ഞാന്‍.

അവളുടെ കാതുകളെന്‍
പ്രണയകാവ്യം കേള്‍ക്കുവാന്‍
കൊതിക്കുന്നുവെന്നുഞാനറിഞ്ഞു .

ഒരുനാളില്‍ അവള്‍ക്കേകുവാന്‍
രാവുമുഴുവനിരുന്നെഴുതിയ
പ്രണയഗാനവുമായി കാത്തുനിന്നു ഞാന്‍.

നിമിഷങ്ങള്‍ നാഴികകളായ്‌ നീങ്ങവേ
അങ്ങകലെ അവളുടെ പാദസര
കിലുക്കം കേട്ടു ഞാന്‍.

പ്രണയകാവ്യമെന്‍ കയ്യിലെ
വിയര്‍പ്പു കണങ്ങളാല്‍
നനയുന്നതു ഞാനറിഞ്ഞു.

അവളാടുത്തെത്തിയപ്പോള്‍
മിന്നല്‍ വേഗത്തില്‍ ഞാനെന്‍
കവിതയവള്‍ക്കു കൈമാറി.

ഒരു നിമിഷം സ്തബധയായ്‌
നോക്കിയിട്ടവളെന്‍ കവിതയെ
പുസ്തകതാളില്‍ ഒളിപ്പിച്ചു.

ഒരക്ഷരം ഉരിയാടാതെയകന്നു
നീങ്ങിയവള്‍ ആശിച്ച കളിപ്പാട്ടം
കിട്ടിയ കുട്ടിയുടെ സന്തോഷത്തോടെ”

ഇതുപോലുള്ള കാവ്യാംശമുള്ള പ്രണയ കവിതകള്‍ ഇന്ന് ഓര്‍ക്കൂട്ട് കമ്മ്യൂണിറ്റിയിലെ പ്രണയകവിതാ-കഥാ മത്സരങ്ങളിലോ മാത്രമായി ഒരുങ്ങി പോയിരികുന്നു

കാലത്തിന്റെ കുതിച്ചുചാട്ടത്തിനൊപ്പം പ്രണയിക്കുന്ന രൂപവും മാറി.രാവു മുഴുവന്‍ മൊബൈല്‍ പ്രണയമാണ് ഇന്ന് നടക്കുന്നത്.ഒരിക്കലും കാണാതെ ഇന്റര്‍നെറ്റിലൂടെ പ്രണയിക്കുന്നവര്‍.വിറയാര്‍ന്ന കൈകളില്‍ മടക്കി പിടിച്ചു പാഠപുസ്തകത്തിനിടയില്‍ പ്രണയലേഖനം കൈമാറിയിരുന്ന കാലം ഇമെയിലൂയിലൂടെയും ഫോണ്‍കോളിലൂടെയും പ്രണയം വെളി പ്പെടുത്തുന്നതിലേക്ക് നമ്മള്‍ പുരോഗമിക്കുകയോ അധപതിക്കുകയോ ചെയ്തു .

കാമുകന്റെ അല്ലെങ്കില്‍ കാമുകിയുടെ മന്ദഹാസം അവളുടെ പാദസരകിലുക്കം തുളസികതിര്‍ തിരുകിയ കാര്‍കൂന്തല്‍ സങ്കല്‍പ്പമെല്ലാം മലയാളി യുവതീയുവാക്കള്‍ പാടേ മാറ്റി . കാമുകിയുടെ ചുംബനം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സുഹൃത്തിനു കാണിച്ച് കൊടുത്തു അതില്‍ ആനന്ദം കണ്ടെത്തുന്ന രീതിയിലേക്ക് നമ്മുടെ യുവജനത അധപതിച്ചു .

ഇന്ന് പ്രണയം പലപ്പോളും ഒരു താല്ക്കാതലിക കരാര്‍ മാത്രമാകുന്നു.എന്തിന് നമ്മള്‍ യുവത്വത്തെ മാത്രം കുറ്റപ്പെടുത്തുന്നു, അന്യന്റെക ഭാര്യയെ പ്രണയിക്കുന്നതും അത് കൊലപാതകത്തിലോ അല്ലെങ്കില്‍ പെണ്വാഅണിഭത്തിലോ എത്തി ചേരുന്നതും മലയാളിക്ക് പുതുമായല്ലാതായിരിക്കുന്നു. പ്രണയമൊരു കരാറാകുന്നത് പ്രവാസി മലയാളികളിലാണ്‍ അധികവും കാണുന്നത് .

ഒരു ടെലഫോണ്‍ കാര്‍ഡ് റീചാര്‍ജ് ചെയ്തു കൊടുത്ത് കാമുകിയെ സ്വന്തമാകുന്ന പ്രവാസി മലയാളികളില്‍ വിവാഹിതരാണോ അവിവാഹിതരാണോ എന്ന വ്യതാസമൊന്നുമില്ല . പ്രണയം നടിച്ച് മതം മാറ്റിയാല്‍ തന്റെ മതം വളരുമെന്ന് വിചാരിക്കുന്നവനും അങ്ങിനെ നടന്നാല്‍ തന്റെ മതം ഇല്ലാതായി പോകുമെന്ന് വിചാരിക്കുന്ന കൂപമണ്ഡൂകങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി പ്രണയിക്കാന്‍ കഴിയുമാറകട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.പ്രണയിക്കാനുള്ള കഴിവ് അന്യം നിന്ന് പോകുന്ന ഈ കാലഘട്ടത്തില്‍ പ്രണയദിനത്തിന്റെ ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കാം.

ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്‍‌റ്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ് . വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും ചക്രവര്‍ത്തിക്ക് തോന്നി. അതിനാല്‍ ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലന്‍‌റ്റൈന്‍, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍‌റ്റൈനെ ജയിലില്‍ അടച്ചു. ബിഷപ്പ് വാലന്‍‌റ്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തില്‍ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെണ്കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവര്‍ത്തി വാലന്‍‌റ്റൈന്‍റ്റെ തല വെട്ടാന്‍ ആജ്ഞ നല്കി . തലവെട്ടാന്‍ കൊണ്ടുപോകുന്നതിനുമുന്‍പ് വാലന്‍‌റ്റൈന്‍ ആ പെണ്‍കുട്ടിക്ക് “ഫ്രം യുവര്‍ വാലന്‍‌റ്റൈന്‍” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലന്‍‌റ്റൈന്‍റ്റെ ഓര്‍മ്മക്കായി ഫെബ്രുവരി 14 ന് വാലന്‍‌റ്റൈന്‍ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്.

മതാതന്ധതായാലും സ്വാര്‍ത്ഥതയാലും അന്ധതബാധിച്ച ഈ സമൂഹത്തിനു ഈ ദിനം പരസ്പരം സ്നേഹിക്കാന്‍ ഒരു കാരണമാകട്ടെ എന്നു നമുക്ക്‌ പ്രത്യാശിക്കാം(പാഥേയം ഇമാഗസിനില്‍ പ്രസിദ്ധീകരിച്ച എന്‍റെ ലേഖനം)

കല്യാണം മുടക്കികളേ ഓടിക്കോളൂ



പ്രണയദിനം ഇങ്ങടൂത്ത് വരെ മതിലകത്തിനടുത്തുള്ള ചക്കര പാടത്ത് ഉയര്‍ന്നു വന്ന ഒരു ഫ്ളക്സ്.

ഒരു പ്രവാസി മെയില്‍


പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്. ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്‍ഫിലേക്ക് ഞാന്‍ തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്‍ വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍ അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്‍.

പ്രിയത്തില്‍ മകന്‍ ജമാല്‍ അറിയാന്‍ ബാപ്പ എഴുതുന്നത്‌
കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. ബാക്കി വിവരങ്ങള്‍ ഉമ്മ എഴുതും. ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌.. നമ്മുടെ വീട് ചോര്‍ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ. ഓടു മാറ്റാന്‍ ആശാരി വന്നപ്പോള്‍ പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ ചിലവാക്കുന്നതിലും നല്ലത് വാര്‍ക്കുന്നതാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു കൂലിപ്പണിക്ക് പോയാല്‍ നിന്നെക്കൊണ്ട് പുര നന്നാക്കാന്‍ സാധിക്കുമോ. ഉമ്മ പറഞ്ഞെന്നേയുള്ളൂ. ഇനി എല്ലാം നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.

പ്രിയത്തില്‍ ഉമ്മ അറിയാന്‍ ജമാല്‍ എഴുത്ത്
ഞാന്‍ ഈ മരുഭൂമിയില്‍ വന്നിട്ട് ഇന്നേക്ക് പത്തു വര്‍ഷം കഴിഞ്ഞു. അടുത്ത മാസം നാട്ടിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല് വര്‍ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന്‍ സാധിച്ചു. അതിന്‍റെ കടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില്‍ ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന്‍ വിജാരിക്കുന്നത്. നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്‍നിന്ന് കിട്ടും. ഈ മരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു. നാട്ടില്‍വന്നു മക്കളോടൊപ്പം കഴിയണം. ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ.

പ്രിയ മകന്‍ ജമാല്‍ അറിയാന്‍ ഉമ്മ എഴുത്ത്
നിന്‍റെ എഴുത്ത് വായിച്ചപ്പോള്‍ ഉമ്മാക്ക് സങ്കടമായി. എന്‍റെ കുട്ടി ചെറുപ്പം മുതല്‍ ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്‍ തുടങ്ങിയതാണ്‌. എങ്കിലും ഒരു കാര്യംകൂടെ ഉമ്മ ആവശ്യപ്പെടുകയാണ്. സൈനബക്ക് വയസ്സ് ഇരുപതു കഴിഞ്ഞു. അവളെ ഒരുത്തന്‍റെ കൂടെ പറഞ്ഞയക്കണ്ടേ. അതിനു നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ. അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട് ഉമ്മാക്ക് മരിച്ചാലും വേണ്ടില്ല. നിന്നെ വിഷമിക്കാനല്ല ഉമ്മ ഇതെഴുതിയത്. ഇനി എല്ലാം നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.

പ്രിയത്തില്‍ ഉമ്മയും സുഹറയും അറിയാന്‍ ജമാല്‍ എഴുത്ത്
ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് കഴിഞ്ഞ ജനുവരിയിലേക്ക് പതിനാലു വര്‍ഷം കഴിഞ്ഞു. ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന്‍ വയ്യ. ഞാന്‍ വിസ കാന്‍സല്‍ ചെയ്തു പോരുകയാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സൈനബയുടെ നിക്കാഹു പടച്ചവന്‍റെ കൃപയാല്‍ നമ്മള്‍ ഉദേശിച്ചതിലും ഭംഗിയായി നടത്താന്‍ സാധിച്ചു. അവര്‍ ആവശ്യപ്പെട്ട പോലെ അറുപതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്തതിന്‍റെ കടം മുഴുവനും വീട്ടി. ഇനി നാട്ടില്‍വന്നു വല്ല ഡ്രൈവര്‍ പണിയോ മറ്റോ എടുത്തു കഴിയാമെന്നാണ് വിജാരിക്കുന്നത്. വലിയ ദേഹാദ്ധ്വാനമുള്ള പണി ഒന്നും ഇനി ചെയ്യാന്‍ കഴിയില്ല. പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. ഇവിടുന്നു ചികിത്സിക്കാന്‍ നിന്നാല്‍ പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു കൊടുക്കേണ്ടി വരും.. ഏതായാലും ഇനി നാട്ടില്‍ വന്നിട്ട് ആയുര്‍വേദചികിത്സ വല്ലതും നോക്കാം. കത്ത് ചുരുക്കട്ടെ എന്ന് സ്വന്തം ജമാല്‍

പ്രിയത്തില്‍ എന്‍റെ ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌.
നിന്‍റെ കത്ത് വായിച്ചു ഉമ്മ ഒരു പാട് കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു പോകണ്ട. പിന്നെ സുഹറക്ക് എന്തോ എഴുതാന്‍ ഉണ്ടെന്നു പറഞ്ഞു....... പ്രിയത്തില്‍ എന്‍റെ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്. ഇന്ന് വരെ ഞാന്‍ എനിക്ക് വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പൊ ഒരു കാര്യം പറയാതെ വയ്യ. ജലാലിന്‍റെ കല്യാണം കഴിഞ്ഞതോടെ ഉമ്മാക്ക് ഇപ്പൊ എന്നെ കണ്ടു കൂടാതായി. ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള്‍ മതി. പിന്നെ ഈ വീട് ജലാലിന്‍റെ പേരില്‍ എഴുതിക്കൊടുക്കാന്‍ പോവാണെന്നു ഉമ്മ പറയുന്നത് കേട്ടു. നമുക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത് ഇക്കാക്ക് നാട്ടില്‍ നിന്നുണ്ടാക്കാന്‍ സാധിക്കുമോ. കമ്പിയുടെയും സിമന്റിന്‍റെയും പിന്നെ ഇഴ്പ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക് അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട് ഇറങ്ങേണ്ടി വന്നാല്‍ നമ്മള്‍ എവിടെ പോകും. ഞാന്‍ എന്‍റെ സങ്കടം പറഞ്ഞെന്നെയുള്ളൂ. ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.

പ്രിയത്തില്‍ സുഹറ അറിയുന്നതിന്.
എന്‍റെ പ്രവാസ ജീവിതത്തിനു ഈ മാസത്തോടെ പത്തൊന്‍പതു വര്‍ഷം പൂര്‍ത്തിയായി.. നീ ആഗ്രഹിച്ചതിലും നല്ലൊരു വീട് കഴിഞ്ഞ നാല് വര്‍ഷത്തെ എന്‍റെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുവാന്‍ നമുക്ക് സാധിച്ചു. കയ്യില്‍ ഇനി പൈസ ഒന്നും ബാക്കിയില്ല. കമ്പനിയില്‍ നിന്നും പിരിഞ്ഞു പോരുമ്പോള്‍ മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ് ആകെയുള്ള സമ്പാദ്യം. ‍ എന്നാലും തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന സംതൃപ്തിയുണ്ട്. ഇനി ഇവിടെ തുടരാന്‍ വയ്യ. നീണ്ട പത്തൊന്‍പതു വര്‍ഷവും ജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി നാട്ടില്‍ വന്നു ഒന്ന് സ്വസ്ഥമായി നിന്നോടും മക്കളോടും ഒപ്പം കഴിയണം. ഈ മാസാവസാനത്തോടെ ഞാന്‍ ജോലിയില്‍ നിന്ന് പിരിയുകയാണ്. ശേഷം നേരില്‍.

പ്രിയത്തില്‍ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്
കത്ത് വായിച്ചു ഒരു പാട് സന്തോഷമായി. ഇപ്പോഴെങ്കിലും ഗള്‍ഫ്‌ ജീവിതം മതിയാക്കാന്‍ തോന്നിയല്ലോ. പിന്നെ മോന്‍ ഒരു കാര്യം എഴുതാന്‍ പറഞ്ഞു. അവനു എന്ജിനീയറിങ്ങിനു പോകാനാണ് താല്‍പര്യം.. കോയമ്പത്തൂര്‍ അമൃത ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ്‌ വന്നിട്ടുണ്ട്. ആദ്യത്തെ വര്‍ഷം നാല് ലക്ഷം രൂപ വേണം. പിന്നെ ഓരോ വര്‍ഷവും മൂന്നു ലക്ഷം മതിയാകും. തവണകളായിട്ടു കൊടുത്താല്‍ മതി എന്നാണു അവന്‍ പറയുന്നത്.. അവിടെ പഠിക്കുന്നതൊക്കെ ഗള്‍ഫുകാരുടെ മക്കളാണത്രേ. ഈ മുപ്പതാംതിക്കുള്ളില്‍ ചേരണം എന്നാണു അവന്‍ പറയുന്നത്. ഇക്ക കത്ത് കിട്ടിയാല്‍ ഉടനെ മറുപടി പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്. ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്‍ഫിലേക്ക് ഞാന്‍ തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്‍ വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍ അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്‍.

പ്രിയത്തില്‍ മകന്‍ ജമാല്‍ അറിയാന്‍ ബാപ്പ എഴുതുന്നത്‌
കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. ബാക്കി വിവരങ്ങള്‍ ഉമ്മ എഴുതും. ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌.. നമ്മുടെ വീട് ചോര്‍ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ. ഓടു മാറ്റാന്‍ ആശാരി വന്നപ്പോള്‍ പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ ചിലവാക്കുന്നതിലും നല്ലത് വാര്‍ക്കുന്നതാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു കൂലിപ്പണിക്ക് പോയാല്‍ നിന്നെക്കൊണ്ട് പുര നന്നാക്കാന്‍ സാധിക്കുമോ. ഉമ്മ പറഞ്ഞെന്നേയുള്ളൂ. ഇനി എല്ലാം നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.

പ്രിയത്തില്‍ ഉമ്മ അറിയാന്‍ ജമാല്‍ എഴുത്ത്
ഞാന്‍ ഈ മരുഭൂമിയില്‍ വന്നിട്ട് ഇന്നേക്ക് പത്തു വര്‍ഷം കഴിഞ്ഞു. അടുത്ത മാസം നാട്ടിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല് വര്‍ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന്‍ സാധിച്ചു. അതിന്‍റെ കടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില്‍ ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന്‍ വിജാരിക്കുന്നത്. നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്‍നിന്ന് കിട്ടും. ഈ മരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു. നാട്ടില്‍വന്നു മക്കളോടൊപ്പം കഴിയണം. ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ.

പ്രിയ മകന്‍ ജമാല്‍ അറിയാന്‍ ഉമ്മ എഴുത്ത്
നിന്‍റെ എഴുത്ത് വായിച്ചപ്പോള്‍ ഉമ്മാക്ക് സങ്കടമായി. എന്‍റെ കുട്ടി ചെറുപ്പം മുതല്‍ ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്‍ തുടങ്ങിയതാണ്‌. എങ്കിലും ഒരു കാര്യംകൂടെ ഉമ്മ ആവശ്യപ്പെടുകയാണ്. സൈനബക്ക് വയസ്സ് ഇരുപതു കഴിഞ്ഞു. അവളെ ഒരുത്തന്‍റെ കൂടെ പറഞ്ഞയക്കണ്ടേ. അതിനു നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ. അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട് ഉമ്മാക്ക് മരിച്ചാലും വേണ്ടില്ല. നിന്നെ വിഷമിക്കാനല്ല ഉമ്മ ഇതെഴുതിയത്. ഇനി എല്ലാം നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.

പ്രിയത്തില്‍ ഉമ്മയും സുഹറയും അറിയാന്‍ ജമാല്‍ എഴുത്ത്
ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് കഴിഞ്ഞ ജനുവരിയിലേക്ക് പതിനാലു വര്‍ഷം കഴിഞ്ഞു. ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന്‍ വയ്യ. ഞാന്‍ വിസ കാന്‍സല്‍ ചെയ്തു പോരുകയാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സൈനബയുടെ നിക്കാഹു പടച്ചവന്‍റെ കൃപയാല്‍ നമ്മള്‍ ഉദേശിച്ചതിലും ഭംഗിയായി നടത്താന്‍ സാധിച്ചു. അവര്‍ ആവശ്യപ്പെട്ട പോലെ അറുപതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്തതിന്‍റെ കടം മുഴുവനും വീട്ടി. ഇനി നാട്ടില്‍വന്നു വല്ല ഡ്രൈവര്‍ പണിയോ മറ്റോ എടുത്തു കഴിയാമെന്നാണ് വിജാരിക്കുന്നത്. വലിയ ദേഹാദ്ധ്വാനമുള്ള പണി ഒന്നും ഇനി ചെയ്യാന്‍ കഴിയില്ല. പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. ഇവിടുന്നു ചികിത്സിക്കാന്‍ നിന്നാല്‍ പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു കൊടുക്കേണ്ടി വരും.. ഏതായാലും ഇനി നാട്ടില്‍ വന്നിട്ട് ആയുര്‍വേദചികിത്സ വല്ലതും നോക്കാം. കത്ത് ചുരുക്കട്ടെ എന്ന് സ്വന്തം ജമാല്‍

പ്രിയത്തില്‍ എന്‍റെ ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌.
നിന്‍റെ കത്ത് വായിച്ചു ഉമ്മ ഒരു പാട് കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു പോകണ്ട. പിന്നെ സുഹറക്ക് എന്തോ എഴുതാന്‍ ഉണ്ടെന്നു പറഞ്ഞു....... പ്രിയത്തില്‍ എന്‍റെ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്. ഇന്ന് വരെ ഞാന്‍ എനിക്ക് വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പൊ ഒരു കാര്യം പറയാതെ വയ്യ. ജലാലിന്‍റെ കല്യാണം കഴിഞ്ഞതോടെ ഉമ്മാക്ക് ഇപ്പൊ എന്നെ കണ്ടു കൂടാതായി. ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള്‍ മതി. പിന്നെ ഈ വീട് ജലാലിന്‍റെ പേരില്‍ എഴുതിക്കൊടുക്കാന്‍ പോവാണെന്നു ഉമ്മ പറയുന്നത് കേട്ടു. നമുക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത് ഇക്കാക്ക് നാട്ടില്‍ നിന്നുണ്ടാക്കാന്‍ സാധിക്കുമോ. കമ്പിയുടെയും സിമന്റിന്‍റെയും പിന്നെ ഇഴ്പ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക് അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട് ഇറങ്ങേണ്ടി വന്നാല്‍ നമ്മള്‍ എവിടെ പോകും. ഞാന്‍ എന്‍റെ സങ്കടം പറഞ്ഞെന്നെയുള്ളൂ. ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.

പ്രിയത്തില്‍ സുഹറ അറിയുന്നതിന്.
എന്‍റെ പ്രവാസ ജീവിതത്തിനു ഈ മാസത്തോടെ പത്തൊന്‍പതു വര്‍ഷം പൂര്‍ത്തിയായി.. നീ ആഗ്രഹിച്ചതിലും നല്ലൊരു വീട് കഴിഞ്ഞ നാല് വര്‍ഷത്തെ എന്‍റെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുവാന്‍ നമുക്ക് സാധിച്ചു. കയ്യില്‍ ഇനി പൈസ ഒന്നും ബാക്കിയില്ല. കമ്പനിയില്‍ നിന്നും പിരിഞ്ഞു പോരുമ്പോള്‍ മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ് ആകെയുള്ള സമ്പാദ്യം. ‍ എന്നാലും തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന സംതൃപ്തിയുണ്ട്. ഇനി ഇവിടെ തുടരാന്‍ വയ്യ. നീണ്ട പത്തൊന്‍പതു വര്‍ഷവും ജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി നാട്ടില്‍ വന്നു ഒന്ന് സ്വസ്ഥമായി നിന്നോടും മക്കളോടും ഒപ്പം കഴിയണം. ഈ മാസാവസാനത്തോടെ ഞാന്‍ ജോലിയില്‍ നിന്ന് പിരിയുകയാണ്. ശേഷം നേരില്‍.

പ്രിയത്തില്‍ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്
കത്ത് വായിച്ചു ഒരു പാട് സന്തോഷമായി. ഇപ്പോഴെങ്കിലും ഗള്‍ഫ്‌ ജീവിതം മതിയാക്കാന്‍ തോന്നിയല്ലോ. പിന്നെ മോന്‍ ഒരു കാര്യം എഴുതാന്‍ പറഞ്ഞു. അവനു എന്ജിനീയറിങ്ങിനു പോകാനാണ് താല്‍പര്യം.. കോയമ്പത്തൂര്‍ അമൃത ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ്‌ വന്നിട്ടുണ്ട്. ആദ്യത്തെ വര്‍ഷം നാല് ലക്ഷം രൂപ വേണം. പിന്നെ ഓരോ വര്‍ഷവും മൂന്നു ലക്ഷം മതിയാകും. തവണകളായിട്ടു കൊടുത്താല്‍ മതി എന്നാണു അവന്‍ പറയുന്നത്.. അവിടെ പഠിക്കുന്നതൊക്കെ ഗള്‍ഫുകാരുടെ മക്കളാണത്രേ. ഈ മുപ്പതാംതിക്കുള്ളില്‍ ചേരണം എന്നാണു അവന്‍ പറയുന്നത്. ഇക്ക കത്ത് കിട്ടിയാല്‍ ഉടനെ മറുപടി

ഇത് എനിക്ക് വന്ന ഒരു മെയില്‍ ആണ് നാട്ടിലുള്ളവര്‍ക്ക് വായിക്കുമ്പോള്‍ കൌതുകം തോനുമെങ്കിലും ഒരോ പ്രവാസിക്കും എവിടെയോക്കെയോ അവനെ തന്നെ കാണാന്‍ സാധിക്കും ഒരു നെടുവീര്‍പ്പോടെ മാത്രമേ അവന്നത് വായിച്ചു തീര്‍ക്കാന്‍ സാധിക്കൂ.പ്രവാസി മെഴുക് തിരി പോലെയാണെണെന്റെ ഏതോ സുഹൃത്ത് പറഞ്ഞത് ഞാനോര്‍ക്കുന്നു.എത്രയോ അര്‍ഥവത്തായ പ്രയോഗം.ശരിക്കും ഒരു മെഴുകു തിരിയാണ്‍ പ്രവാസി.സ്വയം ഉരുകി ഇല്ലാതാകുംപോലും മറ്റുള്ളവര്‍ക്ക് പ്രകാശം പരത്തുന്ന പ്രവാസിയെ പറ്റി ഇനിയോരിക്കല്‍ കൂടുതല്‍ പറയാം

Followers

About Me

My Photo
Hari mathilakam
mathilakam, kerala, India
ഞാന്‍ ഹരീഷ് ഒരു പ്രത്യേകതയും അവകാശ പ്പെടാനില്ലാത്ത ഒരു സാധാരണ മലയാളി,ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‍ അതു ചിലപ്പോള്‍ നിങ്ങളുടേതും കൂടെയാകാം..തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന ഗ്രാമത്തിലാണ്‍ എന്‍റെ വീട് .ഒരു നല്ല നാട്ടിന്‍പുറം.ഒരു മലയാളിയായത്തില്‍ അഭിമാനിക്കുന്നതിലേറെ ഒരു ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവന്‍
View my complete profile

Pages



ഹരിമതിലകം. Powered by Blogger.

About

പാഥേയം മലയാളം മാഗസിന്‍

paadhem

Feeds