Monday 25 February 2013 |
0
അഭിപ്രായ(ങ്ങള്)
ബോംബേയില്‍ നിന്നും ചലച്ചിത്ര നിരൂപണം പഠിച്ചിറങ്ങി സ്വന്തമായൂണ്ടായ 100 ഏക്കര്‍ വസ്തു സിനിമ എന്ന തന്‍റെ മോഹസാക്ഷാത്കാരത്തിനായ് കയ്യൊഴിഞ്ഞ മഹാനായ ആ കലാകാരനെന്നും അവഗണനകള്‍ തന്നെ ആയിരുന്നു കേരളം നല്‍കിയത്.സംസ്ഥാന സർക്കാർ അവശകലാകാരൻമാർക്കായി 300 രൂപ പെൻഷൻ ആദ്യമായി ഏർപ്പെടുത്തിയപ്പോൾ അപേക്ഷകരുടെ പട്ടികയിൽ ദാനിയേലുമുണ്ടായിരുന്നു. പക്ഷെ സൂക്ഷ്മപരിശോധനയിൽ മലയാളസിനിമയുടെ പിതാവിന്റെ അപേക്ഷ തള്ളപ്പെട്ടു.നിശ്ശബ്ദചിത്രമായതിനാൽ വിഗതകുമാരനെ മലയാളസിനിമയായി പരിഗണിക്കാനാവില്ലെന്നും ദാനിയേലിന്റെ സ്വദേശം അഗസ്തീശ്വരത്തായതിനാൽ അദ്ദേഹത്തിന്റെ മാതൃഭാഷ മലയാളംതന്നെയാണോ എന്നത് സംശയകരമാണെന്നും പരിശോധനാസമിതി വിലയിരുത്തി മലയാളം ആ പ്രതിഭക്ക് നല്‍കിയ ആദരം..മലയാറ്റൂര്‍ രാമകൃഷ്ണന്ടെയും ,കെ കരുണാകരന്ടെയും ജാതി നിഷേധം തന്നെ യാണ് വിഗതകുമാരന് ആദ്യ മലയാളസിനിമ എന്നസ്ഥാനം നഷ്ടമായത് എന്ന്‍ സത്യമാണെന്ന് ചേലങ്ങാട്ട് ഗോപാലകൃഷ്ണനും,റോസി എന്ന ആദ്യനായികയെ കഥാപാത്രമാക്കി നഷ്ടനായിക എന്ന നോവല്‍ എഴുതിയ വിനുഏബ്രഹാമും പറയുന്നത് നാം മുഖവിലക്കേടുത്തേ മതിയായാകൂ.ചേങ്ങലാട്ട് ഗോപാലകൃഷ്ണന്‍ എഴുതിയ ജെസി ഡാനിയലിന്റെ ജീവിത കഥയില്‍ മലയാറ്റൂരും,കെ കരുണാകരനും നടത്തിയ ജാതി നിന്ദ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്....കൌശലക്കാരനായ,കുശാഗ്രബുദ്ധിയുള്ള രാഷ്ട്രീയ നേതാവായ കരുണാകാരനെ മലയാളിക്ക് നല്ല വണ്ണം അറിയാവുന്നതാണൂ,അന്ധമായ മക്കള്‍ സ്നേഹമില്ലായിരുന്നു എങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ ഉന്നതങ്ങളില്‍ വിരാചിക്കേണ്ടിയിരുന്ന രാഷ്ട്രീയക്കാരന്‍ ആയിരുന്നു ലീഡര്‍ എന്ന രാഷ്ട്രീയ ചാണക്യന്‍.. ..///.ഒരു പക്ഷേ ഈഛരവാര്യര്‍ എന്ന ആ അച്ചന്റെ വേദനയുടെ ഒരംശം ദൈവം കരുണാകരനായ് ബാക്കിവെച്ചതാകാം ലീഡറുടെ ജീവിതസായാഹ്നം. .പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരുബന്ധവുമില്ല ചില രാഷ്ട്രീയക്കാരെ മഹത്വവത്കരിച്ച് രാഷ്ട്രീയ ആചാര്യന്‍മാരായി,നവകേരള ശില്‍പികളായി ചരിത്രം മാറ്റി എഴുതാനുള്ള വ്യഗ്രത കരുകാണാരന്‍റെ കാര്യത്തിലും നമുക്ക് കാണാന്‍ ആകും.ഇത് കഴിഞ്ഞ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ജാതിവത്യാസം ആണെന്ന്‍ ധരിചാല്‍ അത് തീര്‍ത്തൂം യാഥാര്‍ത്യത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടം ആയി പോകും ....ഈ അടുത്ത കാലത്ത് നമ്മെ വിട്ടു പിരിഞ്ഞു പോയ മഹാനായ നടന്‍ തിലകന്‍ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന ഇത്തരം ജാതി വേര്‍തിരിവിനെയും അതിന്റെ വ്യക്താക്കളെയും ചില അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടും എന്തു കൊണ്ടോ മാധ്യമങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്ക് സമൂഹം ഒന്നും അത് ഏറ്റെടുത്തുകണ്ടില്ല...മലയാള സിനിമയുടെ പിതാവിനെ അഭ്രപാളികളിലൂടെ മലയാളിക്ക് പരിചയപ്പെടുത്തിയ മതിലകത്തിന്റെ പ്രിയ പുത്രന് അഭിനന്ദനങ്ങള്‍
ലേബലുകള്‍:
എന്‍റെ ചിന്തകള്‍