സ്വാഗതം....



ഒട്ടകങ്ങള്‍ ....

വിജനമായ     റോഡിലൂടെ യുള്ള ദീര്‍ഘദൂരയാത്ര വന്‍മണല്‍ മലകളും കടന്ന്‍  ചെന്നെത്തിയത്  കമ്പനിയുടെ പുതിയതായി തുടങ്ങുന്ന പ്രോജക്ടിന്റെ ലേബര്‍ ക്യാമ്പിലേക്കാണ് .പച്ചകള്‍ എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന പാക്കിസ്ഥാനി  കളില്‍ ഒരാള്‍  എന്റെ   ലേഗേജുമായി കാരവാനിലേക്ക്  പിന്‍തുടര്‍ന്ന്  ഞാനും .സാധനങ്ങളെല്ലാം അടുക്കി വെക്കുന്നതിനിടയില്‍ ഒരു ചുവന്ന ചട്ടയുള്ള ഒരു പുസ്തകം എന്ടെ ശ്രദ്ധയില്‍ പെട്ടു .മുന്‍പ്  താമസിച്ചിരുന്ന ആരുടെയോ ഒരു ഡയറി ആയിരുന്നു അത്  ഭംഗിയുള്ള കയ്യക്ഷരത്തില്‍ എഴുതിയ ആ ഡയറി വായിക്കാതിരിക്കാന്‍ എനിക്ക് സാധിച്ചില്ല ..അതിന്റെ തുടക്കം ഇങ്ങനെ ആയിരുന്നു 
ലോ ആ കേള്‍ക്കുന്നില്ല  ഉറക്കെ പറയൂ ...

നാട്ടിലേക്ക്  പോകാനുള്ള തയ്യാറെടുപ്പിലാണ്  ജോസ്  നാട്ടിലേക്ക് മേടിച്ചു കൊണ്ട്  പോകാനുള്ള ലിസ്റ്റ് തയ്യാറാക്കുകയാണൂ കക്ഷി അതിനിടയില്‍ വീട്ടിലേക്കുള്ള വിളിയാണ്  ..ഏതോ ഒരു സിനിമയിലെ മുകേഷിന്‍റെ കമ്പിളി പൊതപ്പ് ( പുതപ്പ്) എന്നഡയലോഗ്  ആണ്  എനിക്ക്  ഓര്‍മ്മ വന്നത് ..

ഫോണ്‍ ഡിസ് കണക്റ്റ്  ചെയ്ത ശേഷം എന്തുട്ടാ ഇഷ്ടാ ഈ  പറയുന്നേ ആന്‍റിയുടെ ലിസ്റ്റ്  നീണ്ടപ്പോള്‍ ഞാനാ പഴയ നമ്പര്‍ ഇട്ടു..കേള്‍ക്കുന്നില്ല ....അല്ലാതെന്താ ചെയ്യുന്നേ ....നീ ചിരിക്കണ്ട നിന്റെ ചിരിയുടെ അര്‍ത്ഥം എനിക്ക് മനസ്സിലായി ഗഡ്യേ ..വിളീചില്ലേല്‍ അതൊരു കുറ്റം ആകും അതുകൊണ്ട്  വിളിച്ചതാ ...അവന്‍ പറഞ്ഞു നിര്‍ത്തിയതും..അവന്റെ മൊബൈലില്‍  മെസേജ് ടോണ്‍ .....മെസേജ് വായിച്ചു കൊണ്ട്  ജോസ് തലയില്‍ കയ്  വെച്ചൂ ...കര്‍ത്താവ്വേ  ആന്‍റിക്കും ബുദ്ധിവെച്ചു ..മൊത്തം ലിസ്റ്റ്  ദാ  മെസേജ്  വീട്ടിരിക്കുന്നു ...ആ  കുഴപ്പമില്ല ..എയര്‍ പോര്‍ട്ടില്‍ വെച്ച്  പെട്ടി മാറി പോയി എന്ന് പറയാം ...ഭാഗ്യം ഇപ്രാവീശ്യം വീട്ടിലേക്ക്  ലിസ്റ്റോന്നുമില്ല  അപ്പച്ചന്  ബെക്കാടി മാത്രം മേടിച്ചാല്‍ മതി അത്  പിന്നെ നമ്മള്‍ക്കും സന്തോഷമുള്ള കാര്യമല്ലേ..പുള്ളിയെ കാണാതെ ഇടക്കോരോന്നു വീശാലോ...ജീവിതത്തിലാദ്യമായി കഴിഞ്ഞ തവണ പുള്ളിക്കാരനുമൊത്ത്  ഒരു പെഗ്ഗടിച്ചു ഞാനാകെ ഫിറ്റ്  അവസാനം അപ്പച്ചനോട്  പറഞ്ഞത്രേ ആളിയാ അളിയന്‍ പോയികിടക്കളിയാന്നു ..ജോസിന്റെ ചിരി അപ്പോളേക്കും അതിന്റെ പാരമ്യത്തില്‍ എത്തിയിരുന്നു.

എന്തോഭാഗ്യമുണ്ട്  അമ്മച്ചിക്കിപ്രാവശ്യം സാധനങ്ങള്‍ ഒന്നും വേണ്ട..അതൊരു ഭാഗ്യമായി അല്ലെങ്കില്‍ അതിന് ഞാന്‍ അരി അങ്ങാടീന്നു ചുമട്ടുകാരെ വിളീക്കേണ്ടി വന്നേനെ..പറയാന്‍ പറ്റില്ല അവിടെ ചെല്ലുമ്പോ എന്തെങ്കിലും വെട്ടുണ്ടാകും....നീയെന്‍താ ഗഡ്യേ എന്നെയിങ്ങനെ പന്തം കണ്ട പെരുച്ചാഴികണക്കെ നോക്കിയിരിക്കുന്നേ വട്ടായോ ? ഉത്തരം ഒരു ചിരിയിലൊതുക്കി ഞാന്‍ ലൈറ്റ് ഓഫ് ചെയ്തു പതുക്കെ ബെഡിലേക്ക് ചാഞ്ഞു...

ഡാ നീയുറക്കയോ.. ജോസിന്റെ ശബ്ദം.. ഇല്ല നീ പറയൂ.. അതല്ലട ഇവനേ ഡാ നമ്മള്‍ എത്ര നാളായി ഈ മണലാരണ്യത്തില്‍ കിടക്കുന്നു അല്ലേ ?നിന്റെ ബാങ്ക് ബാലന്‍സ് എത്രയാടാ..എന്റെ മറുപടി കാത്ത് നില്‍ക്കുന്നതിന് മുന്പ് തന്നെ അവന്‍ സംസാരം തുടര്‍ന്നു എന്‍റേത് വട്ടപൂജ്യമാണ് ..ശമ്പളം കിട്ടിയാ രണ്ട് ദിവസം രാജാക്കന്‍മാരാ അത്  കഴിഞ്ഞാല്‍ പിന്നെ അപ്പച്ചന്‍ പറയുന്ന പോലെ ഓട്ടകാലണയാ..അല്ല നമ്മളീ മരുഭൂമിയില്‍ കിടക്കുന്നവര്‍ക്ക്  എന്തിനാ അല്ലേ പൈസ...എന്നാലും ഇടക്ക്   തോന്നാ വീട്ടുകാര്‍ക്ക്  നമ്മളോടോ നമ്മുടെ പൈസയോടോ സ്നേഹമെന്ന് ..എന്ടെ തോന്നലാകും അല്ലേടാ ...അല്ലാടാ നീയൊന്ന് ആലോചിച്ച്  നോക്കിയേ ..നമ്മള്‍ വീടും പണിതു പെങ്ങമാരെ കെട്ടിച്ചും വിട്ടു നാട്ടില്‍ പോകുമ്പോള്‍ നമുക്ക് വയസെത്രയാകുംടാ...എന്ടെ മോള്‍ക്ക്  പോലുമിപ്പോള്‍ എന്നോടു അടുപ്പം കുറഞ്ഞോന്  ഒരു തോന്നല്‍..അത് പറയുമ്പോള്‍ ജോസിന്റെ ശബ്ദം ഇടറിയിരുന്നു...


    ഡാ നീ വിഷമിക്കേണ്ട എല്ലാം ശരിയാകും എന്നവനോട് ആശ്വാസവാക്കു പറയുമ്പോള്‍ എന്‍റെ വാക്കുകള്‍ ഇടറിയിരുന്നുവോ  എന്നെനിക്ക്  തോന്നി ...

തെല്ലൊരു  ഇടവേളക്ക് ശേഷം അവന്‍ തുടര്‍ന്നു ഈ ഉടായിപ്പ് സ്ഥലത്ത്  വന്നതാ കഷ്ടം ആയി പോയത് ..നീ കണ്ടില്ലേ നാട്ടില്‍ കുറച്ചു ഉടായിപ്പുമായി നടന്നാല്‍ മതി കാശുണ്ടാക്കാം. ഗവണ്‍മെന്‍റ് ജോലിയും ഇപ്പൊ തട്ടിപ്പായി ..സത്യസന്ധതക്കൊന്നും ഇപ്പൊ ഒരു വിലയുമില്ലേടാ ..നമ്മളിനി എന്ന് പോകാന്‍ ..നമ്മൂടെ അവസ്ഥയെങ്ങാനും നാട്ടിലുള്ളവരോട് പറഞ്ഞാല്‍ പറയും ചുമ്മാ ജാഡയാണേന്ന് ...നമ്മുടെ ചങ്കിലെ തീ ആര് കാണാന്‍ ..വെബ് ക്യാമില്‍  വീട്ടുകാരെയും ,മകളേയും കാണുമ്പോള്‍ നെഞ്ച് പിടയുന്നത്  ഒരു പ്രവാസിക്കേ പറഞ്ഞാല്‍ മനസ്സിലാകൂടാ ..ഇന്നലെ വിളിച്ചപ്പോള്‍ പെണ്ണും പിള്ള പറയാ നിങ്ങള്‍ക്ക് പ്ഴയ പോലെ സ്നേഹമില്ല ഇപ്പൊ എന്ന്‍ ..ആദ്യമൊക്കെ വല്ലാത്ത സങ്കടമായിരുന്നു കേള്‍ക്കുമ്പോ ഇപ്പൊ അതൊക്കെ ശീലമായി.. ഒന്ന്‍  സങ്കടം വന്നാല്‍ പൊട്ടികരയാന്‍ പോലും പറ്റോടാ നമുക്ക് ..ഇന്നലെ വീട്ടില്‍ വിളിച്ചപ്പോള്‍ പെങ്ങള്‍ പറയാ ഓണം കഴിഞ്ഞു  മാസം കുറേ ആയിട്ടും ഇപ്പോളൂം ഗള്‍ഫുകാര്‍ ഓണം ആഘോഷിക്കല്ലേ ..നിന്നെ കാണുന്നുണ്ടോണ് ഞങ്ങള്‍ നോക്കറൂണ്ടെന്ന് ...അതോക്കെ നമ്മളേ പോലെ ഈ മണല്‍ കാട്ടില്‍  കിടക്കുന്നവര്‍ക്കല്ല എന്നും പണവും,പത്രാസും ഉള്ള നഗരവാസികള്‍ക്ക്  മാത്രമുള്ളതാണെന്ന്   പറഞ്ഞാല്‍ ആര്  വിശ്വസിക്കുന്നു ..അപ്പോ ചോദിക്കും അതും അബു ദാബിയില്‍ അല്ലേന്ന് .ചിലപ്പോ തോന്നും എല്ലാവര്‍ക്കും നമ്മള്‍ ഒരു പരിഹാസ കഥാപാത്രമാണ് അല്ലെടാ..നാട്ടില്‍ എത്തിയാല്‍ അപ്പോവരും കുറെ ആള്‍ക്കാര്  പിരിവെന്നും പറഞ്ഞു  ആയിരങ്ങള്‍ക്കൊന്നും ഒരു വിലയുമില്ല .അവന്റെ സംസാരവും കേട്ടു കിടന്ന്‍  രാത്രിയുടെ ഏതോ യാമത്തില്‍ ഉറങ്ങി പോയി ..
.
ദിവസങ്ങള്‍  കടന്നുപോയി പല ദിവസങ്ങളിലേയും പോലെ അന്നും  ജോസിന്റെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് ..വല്ലാത്ത സന്തോഷത്തിലാണ്  പുള്ളിക്കാരന്‍ ഇന്നാണ്  ജോസ്  ലീവിന്  പോകുന്ന ദിവസം.രാവിലെ തന്നെ വീട്ടിലേക്ക് വിളിച്ചു എന്തെങ്കിലും മേടിക്കാന്‍ വിട്ടിട്ടുണ്ടോ എന്നു തീര്‍ച്ചയാക്കുകയാണ്  ജോസ് ..ഇതാണ്  പ്രവാസി  ഞാന്‍ മനസ്സില്‍ വിചാരിച്ചു ..തന്റെ നാടിനെ വീടിനെ ഇത്രക്കും സ്നേഹിക്കുന്ന ഒരു കൂട്ടര്‍ വേറെയുണ്ടാകില്ല ..കാതങ്ങള്‍ക്കപ്പുറമിരിക്കുമ്പോള്‍ നാട്ടിലെ ഓരോന്നും അവന് പ്രിയ പ്പെട്ടതാണ് ...എയര്‍പോര്‍ട്ടിന്  പുറത്ത്  അവനെ കെട്ടി പിടിച്ചു കൊണ്ട്  യാത്ര പറയുമ്പോള്‍ ..അവന്‍     വിതുമ്പുന്നുണ്ടാ യിരുന്നു .
  ...എന്തിനാടാ പൊട്ടാ കരയുന്നേ സന്തോഷിക്കല്ലേ  വേണ്ടത് .....ആര്  കരയുന്നു ഗഡ്യേ  ഇത് സന്തോഷാശ്രുവാടാ .. കണ്ണ് തുടച്ചു കൊണ്ട്  സ്വതസിദ്ധമായ ശൈലിയില്‍ ജോസ് ..

            നഗരത്തിന്റെ തിരക്കില്‍ നിന്നും അബുദാബിയിലെ മണല്‍കാടുകള്‍കിടയിലൂടെ അനന്തമായി കിടക്കുന്ന റോഡിലൂടെ ഞങ്ങളൂടെ പിക്ക് അപ്  വാന്‍  നീങ്ങി ...ഈന്തപ്പ നയും..മണല്‍ കുന്നുകളും കടന്ന്‍ എന്റെ മനസ്സ്  എന്റെ നാട്ടിലേക്കെപ്പോളോ യാത്രയായി  ...എന്നെ ഈ മണല്‍ കാട്ടിലേക്ക് പറിച്ചു നട്ട ദിവസങ്ങള്‍ ....സുഹൃത്തുക്കള്‍ ....വീട്ടുകാര്‍ ..സങ്കടം മുഴുവന്‍ ഉള്ളിലൊതുക്കി എന്റെ പ്രിയതമ..ഇനിയും പല്ലുവരാത്ത മോണയും കാട്ടി ചിരിക്കുന്ന എന്റെ  കുഞ്ഞ് വാവ ...കണ്ണിലുരുണ്ട് കൂടുന്നത് രക്ത ത്തുള്ളികളാണോ എന്നെനിക്ക്  തോന്നിയ നിമിഷങ്ങള്‍  ..അംബര  ചുംബികളായ കൂറ്റന്‍ കെട്ടിടങ്ങളും മനോഹരമായ ദൃശ്യങ്ങളും പ്രതീക്ഷിച്ചുവന്ന ഞാന്‍ എത്തിപ്പെട്ടത്  മണ്‍മലകളാല്‍ ചുറ്റപ്പെട്ട ഒരു ക്യാമ്പില്‍ ... ഇന്നേനീക്കിതല്ലാം പരിചിതമാണ് ..ചിന്തകള്‍ കാടുകയറി തുടങ്ങിയപ്പോളേക്കും വണ്ടി ക്യാമ്പിലേക്കുള്ള  ഗച്ച് റോഡിലേക്ക് പ്രവേശിച്ചിരുന്നു ..

           യാന്ത്രികമായ ദിവസങ്ങള്‍ വളരെ  പെട്ടന്നു കടന്നുപോയി അവധി കഴിഞ്ഞു ജോസും എത്തി  നാട്ടിലെ വിശേഷങ്ങളുമായി അവന്‍ പതിവ് ശൈലിയില്‍ സംസാരം തുടങ്ങി ..ഒഴിച്ച് വെച്ച ഗ്ളാസുകളില്‍ ഒന്ന്‍  എടുത്തു കൊണ്ട് ഞാനും അവന്റെ കേള്‍വിക്കാരില്‍ ഒരാളായി മാറി ...ഗ്ളാസുകളും ബോട്ടിലും കാലിയായപ്പോള്‍ റൂമിലും ആളൊഴിഞ്ഞു  ..ജോസ്  ഇനിയും സംസാരം നിര്‍ത്തിയിരുന്നില്ല . നാട്ട് വിശേഷങ്ങലൊക്കേ കടന്ന്‍ വീട്ടു വിശേഷങ്ങളിലേക്കായി അവന്‍ ..ഡാ
ഒക്കെ കള്ളത്തരങ്ങളാണെഡാ ...എല്ലാവര്‍ക്കും കാശുമതി ...എവിടേയും സ്നേഹമില്ലെടാ എല്ലായിടത്തും കള്ളത്തരങ്ങള്‍ മാത്രമേയുള്ളൂ ..അതിനേക്കാള്‍ നല്ലത് ഈ മണലാരണ്യമാടാ .ഇവിടെ നിന്നെ പോലെ എന്തും തുറന്ന്‍ പറയാന്‍ പറ്റുന്ന സുഹൃത്തുക്കള്‍ എങ്കിലും ഉണ്ടല്ലോ നാട്ടിലത്തേത്  കള്ളൂ മേടിച്ചു കൊടുത്തു സൃഷ്ടീക്കുന്ന  സൌഹൃദമാണ്  ഇന്ന്‍  ആത്മാര്‍ഥത എന്ന വാക്കിന് ഒരു വിലയുമില്ല ..എല്ലാവരും പൈസയുടെയും ..ആര്‍ഭാടത്തിന്റെയും പിന്നാലെയാണ് ..ഇവിടെയാണ്  ഗഡ്യേ നല്ലത്  ഇവിടെയാകുമ്പോള്‍ ....നമ്മൂടെ നാടിനെ സ്വപ്നം കണ്ടും നാടിന്റെ ഇല്ലാത്ത മനോഹാരിതയും,വിശേഷങ്ങളും പറഞ്ഞു..സ്വപ്നം കണ്ടു .. ജീവിക്കാം ..

  ഡയറി മടക്കി കബോറ്ഡിലേക്ക്  വെക്കുമ്പോള്‍ കണ്ണാടിയില്‍ കണ്ട എന്റെ പ്രതിബിംബം  ഡയറിയിലെ ഒരു കഥാപാത്രതിന്‍റേതല്ലേ എന്ന ചിന്ത എന്നില്‍ നിറഞ്ഞു നിന്നിരുന്നു ..

     (പാഥേയം മാഗസിനില്‍  പ്രസിദ്ധീകരിച്ച കഥ )                                                                                                                        

ലേബലുകള്‍:

0 അഭിപ്രായ(ങ്ങള്‍):

Followers

About Me

My Photo
Hari mathilakam
mathilakam, kerala, India
ഞാന്‍ ഹരീഷ് ഒരു പ്രത്യേകതയും അവകാശ പ്പെടാനില്ലാത്ത ഒരു സാധാരണ മലയാളി,ഇവിടെ ഞാന്‍ കുറിച്ചിടുന്നത് എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്‍ അതു ചിലപ്പോള്‍ നിങ്ങളുടേതും കൂടെയാകാം..തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന ഗ്രാമത്തിലാണ്‍ എന്‍റെ വീട് .ഒരു നല്ല നാട്ടിന്‍പുറം.ഒരു മലയാളിയായത്തില്‍ അഭിമാനിക്കുന്നതിലേറെ ഒരു ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനിക്കുന്നവന്‍
View my complete profile

Pages



ഹരിമതിലകം. Powered by Blogger.

About

പാഥേയം മലയാളം മാഗസിന്‍

paadhem

Feeds